അഞ്ച് വയസിൽ താഴെയുള്ള കുട്ടികളെ ഉംറ തീർത്ഥാടകർക്ക് ഹറമിലേക്ക് കൂടെ കൂട്ടുന്നതിന് പ്രത്യേക പെർമിറ്റ് ആവശ്യമില്ല. ഹജ്ജ് ഉംറ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. അതേസമയം അഞ്ച് വയസിന് മുകളിലുള്ള കുട്ടികളെ ഹറമിലേക്ക് കൊണ്ട് പോകാൻ ഇ അതമർനാ ആപ്പ് വഴി പെർമിറ്റ് എടുക്കണമെന്നും മന്ത്രാലയം അറിയിച്ചു.
ഉംറ സീസൺ ആരംഭിച്ചതോടെ രാജ്യത്തിന് പുറത്തുനിന്നും അകത്തുനിന്നും തീർഥാടകർ പുണ്യ ഭൂമിയിലെത്തിക്കൊണ്ടിരിക്കുകയാണ്. ഏത് തരം വിസകൾ കയ്യിലുള്ളവർക്കും ഉംറ നിർവ്വഹിക്കാമെന്നും മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.