ലോകകപ്പ് നടക്കുമ്പോൾ യൂബർ ആപ്ലിക്കേഷൻ ഉപയോഗിച്ച് ടാക്സിയിൽ യാത്ര ചെയ്തത് 26 ലക്ഷം പേർ. യൂബർ അധികൃതർ പുറത്തുവിട്ട കണക്കുകൾ പ്രകാരമാണിത്. ലോകകപ്പ് നടക്കുന്ന 8 സ്റ്റേഡിയങ്ങളിലേക്ക് പോകാനും തിരികെപ്പോകാനുമായി 4,41,612 ട്രിപ്പുകൾ നടന്നതായും അതിൽ ഏറ്റവും കൂടുതൽ യാത്രകൾ ഖലീഫ രാജ്യാന്തര സ്റ്റേഡിയത്തിലേക്കായിരുന്നുവെന്നുമാണ് കണക്കുകൾ. 1,10,000 ട്രിപ്പുകളാണ് യൂബർ വഴി നടന്നിരിക്കുന്നത്.
യുഎസ്എ, സൗദി അറേബ്യ, ഇന്ത്യ, യുഎഇ, മെക്സിക്കോ, ഫ്രാൻസ്, ഈജിപ്ത്, ബ്രസീൽ, അർജൻ്റീന എന്നീ രാജ്യങ്ങളിൽ നിന്നെത്തിയവരാണ് ഖത്തർ സന്ദർശിച്ചവരിൽ ആദ്യ പത്തിൽ ഇടം പിടിച്ചത്. ലോകകപ്പ് സമയത്ത് വാഹനങ്ങളുടെ പിക്ക്-അപ്പിനും ഡ്രോപ്പ്-ഓഫിനുമായി പ്രത്യേക ഇടങ്ങൾ തന്നെ അധികൃതർ സജ്ജമാക്കിയതിനാൽ ഡ്രൈവർമാർക്കും യാത്രക്കാർക്കും അസൗകര്യങ്ങൾ നേരിട്ടില്ല.
സുപ്രീം കമ്മിറ്റിയുടെ കണക്കുകൾ പ്രകാരം 11,500 യൂബർ വാഹനങ്ങളാണ് ലോകകപ്പിനിടെ സർവീസ് നടത്തിയത്. അതിൽ ഒരു യാത്രക്കാരൻ നടത്തിയ ഏറ്റവും ദൈർഘ്യമേറിയ യാത്ര 313 കിലോമീറ്റർ ആണ്.