ബംഗ്ലാദേശിലെ റോഹിങ്ക്യൻ അഭയാർത്ഥികൾക്ക് സഹായമെത്തിക്കാൻ യു എന്നും കുവൈറ്റും കൈകോർക്കുന്നു. ഐക്യരാഷ്ട്ര സഭയുടെ അഭയാർത്ഥി സംഘടനയും (യു എൻ എച്ച് സി ആർ ) കുവൈറ്റിലെ ചാരിറ്റി സംഘടനയും ഇത് സംബന്ധിച്ച കരാറിൽ ഒപ്പുവച്ചു. യു എൻ ഏജൻസി പ്രതിനിധി നെസ്രിൻ അൽ റൂബ്ബയ്യാനും കുവൈറ്റ് ചാരിറ്റി ഡെപ്യൂട്ടി ചെയർമാൻ ഡോ. നാസർ അൽ അജ്മി എന്നിവരാണ് കരാറിൽ ഒപ്പുവച്ചത്. 23, 000 ഡോളറിന്റെ സഹായമാണ് എത്തിക്കുക.
യു എൻ എച്ച് സി ആറിനെ ഗ്ലോബൽ ചാരിറ്റി അസോസിയേഷൻ ഫോർ ഡെവലപ്പ്മെന്റുമായി ബന്ധിപ്പിക്കുന്ന കരാറിലൂടെ ബംഗ്ലാദേശിലെ രോഹിങ്ക്യൻ അഭയാർത്ഥികൾക്ക് സഹായമെത്തിക്കുന്നത് തുടരുകയാണ് ലക്ഷ്യം. അതേസമയം ലോകത്തെ ഏറ്റവും പീഡിപ്പിക്കപ്പെടുന്ന ഒരു സമൂഹമാണ് അഭയാർത്ഥികൾ. ഇവരെ സഹായിക്കാനുള്ള പൊതുവായ ആഗ്രഹമാണ് ഈ ഉദ്യമത്തിന് പിന്നിലെന്ന് കുവൈറ്റ് ചാരിറ്റി ഡെപ്യൂട്ടി ചെയർമാൻ ഡോ. നാസർ അൽ അജ്മി പറഞ്ഞു.