ഉഗാണ്ടയിലെ കത്വെ കബറ്റാറോ പട്ടണത്തിൽ ഹിപ്പൊപ്പൊട്ടാമസ് രണ്ട് വയസ്സുള്ള കുട്ടിയെ ജീവനോടെ വിഴുങ്ങി. സംഭവം കണ്ട് നിന്നിരുന്നായാൾ ഉടൻ തന്നെ കയ്യിൽ കിട്ടിയ കല്ലെടുത്ത് എറിയാൻ ആരംഭിച്ചപ്പോൾ ഹിപ്പൊപ്പൊട്ടാമസ് കുട്ടിയെ തിരികെ തുപ്പി. ശേഷം പരുക്കേറ്റ കുട്ടിയെ വൈദ്യസഹായത്തിനായി തൊട്ടടുത്തുള്ള ക്ലിനിക്കിലേക്ക് മാറ്റി.
കോംഗോയിലെ അടുത്തുള്ള പട്ടണമായ ബ്വേര ആശുപത്രിയിലാണ് കുട്ടിയെ ചികിത്സിക്കുന്നത്. മുൻകരുതലെന്ന നിലയിൽ കുട്ടിക്ക് പേവിഷബാധക്കെതിരെയുള്ള വാക്സിൻ നൽകുകയും ചെയ്തിട്ടുണ്ട്. ഇതിന് ശേഷം ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്തു. എന്നാൽ ഹിപ്പോപ്പൊട്ടാമസ് ഒരു പിഞ്ചുകുഞ്ഞിനെ ആക്രമിക്കുന്നത് ഇതാദ്യമായാണെന്ന് ഉഗാണ്ടയിലെ പൊലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. നദിക്കരയിലിരുന്ന് കളിക്കുകയായിരുന്ന കുഞ്ഞിനെയാണ് ഹിപ്പോപ്പൊട്ടാമസ് വിഴുങ്ങിയത്.