ജിദ്ദ: സൗദിയിൽ രണ്ട് പ്രവാസികൾ നിര്യതനായി. കണ്ണൂർ സ്വദേശി പ്രവീൺ കുമാർ ജുബൈലിൽ വച്ചാണ് നിര്യാതനായത്. 55 വയസ്സായിരുന്നു. നാസർ അൽ ഹജ്രി എന്ന കമ്പനിയിലെ ജീവനക്കാരനായിരുന്നു ഇദ്ദേഹം. ബുധനാഴ്ച രാവിലെ ജോലി സ്ഥലത്ത് വച്ച് പ്രവീണ്‍ കുമാറിന് തലകറക്കം അനുഭവപ്പെടുകയും തളർന്നു വീഴുകയും ചെയ്തു.
സഹപ്രവർത്തകർ പ്രാഥമിക ചികിത്സ നൽകി അദ്ദേഹത്തെ ജുബൈൽ അൽമന ആശുപത്രിയിലെത്തിച്ചു. ആശുപത്രിയിൽ വച്ച് ബോധം വീണ്ടെടുത്ത പ്രവീണ്‍ ഡോക്ടറുമായി സംസാരിക്കുന്നതിനിടെ അപസ്മരാം വരികയും മരണം സംഭവിക്കുകയുമായിരുന്നു.
ഭാര്യ ഷൈനിക്കൊപ്പമായിരുന്നു ജുബൈലിൽ പ്രവീണിൻ്റെ താമസം. ദമ്പതികൾ ഏകമകൾ കൃഷ്ണപ്രിയ മണിപ്പാലിൽ എംബിബിഎസിന് പഠിക്കുകയാണ്. മൃതദേഹം നിലവിൽ അൽമന ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
നടപടികൾ പൂർത്തിയാക്കി ഉടനെ നാട്ടിലേക്ക് അയക്കും. ജുബൈലിലെ സാമൂഹിക സാംസ്കാരിക സജീവമായിരുന്നു പ്രവീണിൻ്റെ അപ്രതീക്ഷിത വിയോഗം സുഹൃത്തുകൾക്കും സഹപ്രവർത്തകർക്കും വലിയ വേദനയായി.
തിരൂർ നിറമരുതൂർ ജനതാ ബസാർ സ്വദേശിയും മാടമ്പി കളത്തിൽ അബൂബക്കറിൻ്റെ മകനുമായ ഫാസിൽ ജിദ്ദയിൽ വച്ച് ഹൃദയാഘാതത്തെ തുടർന്നാണ് നിര്യാതനായത്. 31 വയസ്സായിരുന്നു. ജിദ്ദ ബലദിലെ അദ്വാനജ്ജ് മർവ്വ മൊബൈൽ ഷോപ്പിൽ ജോലി ചെയ്തു വരികയായിരുന്നു.