ട്വിറ്റർ ഡേറ്റ നിയവിരുദ്ധമായി ഉപയോഗിച്ചുവെന്നാരോപിച്ച് മൈക്രോസോഫ്റ്റിനെതിരെ നിയമനടപടിക്കൊരുങ്ങി ട്വിറ്റർ സിഇഓ ഇലോൺ മസ്ക്. മൈക്രോ സോഫ്റ്റിന്റെ ഉടമസ്ഥതയിലുള്ള ഓപ്പൺ എഐ , ട്വിറ്റർ ഡേറ്റ ഉപയോഗിച്ചതായാണ് ആരോപണം. ആപ്ലിക്കേഷൻ പ്രോഗ്രാമിംഗ് ഇന്റർഫേസ് അടയ്ക്കാത്തതിനെ തുടർന്ന് പരസ്യ പ്ലാറ്റ്ഫോമിൽ നിന്ന് മൈക്രോസോഫ്റ്റ് ട്വിറ്ററിനെ ഒഴിവാക്കിയിരുന്നു. ഇതിന് പിറകെയാണ് ആരോപണവുമായി മസ്ക് രംഗത്തെത്തിയത്.
ചാറ്റ് ജിപിറ്റി പോലുള്ള ഭാഷാ മോഡലുകളെ പരിശീലിപ്പിക്കുന്നതിന് ഓപ്പൺ എഐ ട്വിറ്റർ ഡേറ്റ ഉപയോഗിച്ചുവെന്നാണ് ഇലോൺ മസ്കിന്റെ ആരോപണം. ഏപ്രിൽ 25 മുതൽ പരസ്യ പ്ലാറ്റ്ഫോമിൽ ട്വിറ്ററിനെ പിന്തുണയ്ക്കില്ലെന്ന് മൈക്രോസോഫ്റ്റ് വ്യക്തമാക്കിയിരുന്നു. മൈക്രോ സോഫ്റ്റിന്റെ സോഷ്യൽ മീഡിയ മാനേജ്മെന്റ് ടൂൾ വഴി ട്വിറ്ററിലേക്ക് പ്രവേശിക്കാനാവില്ല. ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം,ലിങ്ക്ഡ് ഇൻ എന്നിവയ്ക്ക് തുടർന്നും പിന്തുണ ലഭിക്കും