ട്വന്റി20 ലോകകപ്പ് സൂപ്പർ 12 പോരാട്ടത്തിൽ ഇന്ത്യ ഇന്ന് പാകിസ്ഥാനെ നേരിടും. ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 1.30നാണ് മത്സരം. മഴ കളിമുടക്കിയേക്കും എന്നാണ് കാലാവസ്ഥാ പ്രവചനം എങ്കിലും മത്സരത്തിന്റെ തലേന്ന് മഴ മാറി നിന്നത് ആശ്വാസം നല്കുന്നു. ഏഷ്യാ കപ്പിന് ശേഷം ഇരു ടീമുകളും മുഖാമുഖം വരുന്ന ആദ്യ മത്സരമാണിത്.
കഴിഞ്ഞ ലോകകപ്പില്‍ ഗ്രൂപ്പ് ഘട്ടത്തില്‍ ദുബായില്‍ വച്ച് ടീം ഇന്ത്യയെ 10 വിക്കറ്റിന് കീഴടക്കിയതിന്റെ ആത്മവിശ്വാസം പാകിസ്ഥാനുണ്ട്. ഇക്കുറി നോക്കൗട്ടിലെത്തുകയല്ലെ ലോകകപ്പ് കിരീടം നേടുക തന്നെയായിരിക്കണം ലക്ഷ്യം എന്നാണ് പാക് നായകന് ബാബര്‍ അസമിന് പാകിസ്ഥാന് ക്രിക്കറ്റ് ബോര്‍ഡ് തലവന്‍ റമീസ് രാജയുടെ നിര്‍ദേശം.
പരിശീലന മത്സരത്തില്‍ റഹ്മനുള്ള ഗുര്‍ബാസിനെ വീഴ്ത്തിയ യോര്‍ക്കറിലൂടെ പാക് പേസര്‍ ഷഹീന് അഫ്രീദി തന്റെ തിരിച്ചുവരവ് പ്രഖ്യാപിച്ചു കഴിഞ്ഞു. ന്യൂബോളില്‍ ഷഹീന് അഫ്രീദിയെ അതിജീവിക്കുക എന്നതാണ് ഇന്ത്യയുടെ പ്രധാന വെല്ലുവിളി. മികച്ച ഫോമില്‍ അല്ല രോഹിത് ശര്‍മയുടെ ബാറ്റിങ്. കെ എല്‍ രാഹുല്‍ ഓസ്ട്രേലിയക്കെതിരായ സന്നാഹ മത്സരത്തില്‍ സ്ട്രൈക്ക്റേറ്റ് ഉയര്‍ത്തിയത് ഇന്ത്യക്ക് ആശ്വാസമാണ്.
???????? v ????????
An old rivalry ????
Relive their colourful ICC Men’s #T20WorldCup history ????️
It doesn’t get bigger than this! pic.twitter.com/j0CyQ8uhVM
— ICC (@ICC) October 23, 2022