വിവാദചിത്രം ദി കേരള സ്റ്റോറിക്ക് സെൻസർ സർട്ടിഫിക്കറ്റ് ലഭിച്ചു. എ സർട്ടിഫിക്കറ്റാണ് സിനിമയ്ക്ക് ലഭിച്ചത്. സെൻസറിംഗിനായി സമർപ്പിച്ച കോപ്പിയിൽ പത്ത് ദൃശ്യങ്ങൾ നീക്കം ചെയ്യണമെന്നും സെൻസർ ബോർഡ് നിർദേശിച്ചിട്ടുണ്ട്. മുൻ കേരള മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളന ദൃശ്യങ്ങൾ അടങ്ങിയ ഭാഗങ്ങളാണ് നീക്കം ചെയ്യാൻ സെൻസർ ബോർഡ് നിർദേശിച്ചത്.
ഇതോടൊപ്പം കമ്മ്യൂണിസ്റ്റ് പാർട്ടി അതിലെ അംഗങ്ങളെ ഹിന്ദു ആചാരങ്ങൾ പിന്തുടരാൻ അനുവദിക്കാറില്ല എന്ന ഡയലോഗ് അടങ്ങിയ സീനും സെൻസർ ബോർഡ് നീക്കം ചെയ്യാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടി എന്നതിന് പകരം കമ്മ്യൂണിസ്റ്റ് പാർട്ടി എന്ന് ഉപയോഗിക്കണമെന്നാണ് മറ്റൊരു ഭാഗത്തെ തിരുത്തി. ഇന്ത്യൻ കമ്മ്യൂണിസ്റ്റുകൾ തികഞ്ഞ കപടൻമാരാണ് എന്നായിരുന്നു ചിത്രത്തിലെ സംഭാഷണം.
ചിത്രത്തിൽ ഒരു ഭാഗത്ത് ഹിന്ദു ദൈവങ്ങളെ നിന്ദിച്ച് സംസാരിക്കുന്ന ഭാഗമുണ്ട്. അവഹേളിക്കുന്ന തരത്തിലുള്ള സംഭാഷണങ്ങൾ നീക്കണമെന്ന നിർദേശത്തോടെയാണ് ഈ സീൻ സെൻസർ ബോർഡ് കട്ട് ചെയ്തിരിക്കുന്നത്.
ചിത്രത്തിൽ ഔറംഗസേബ്, ഇസ്ലാമിക് സ്റ്റേറ്റ്സ് എന്നിവരെക്കുറിച്ച് നടത്തുന്ന ചില പരാമർശങ്ങൾക്ക് അടിസ്ഥാനമായ രേഖ നൽകാനും സെൻസർ ബോർഡ് ആവശ്യപ്പെട്ടു. മുൻ കേരള മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദൻ്റെ അഭിമുഖം പൂർണമായി തന്നെ സിനിമയിൽ നിന്നും സെൻസർ ബോർഡ് നീക്കം ചെയ്തു.
Deleted scenes from The Kerala Story to obtain censor board certification. pic.twitter.com/kSCqPN7XL7
— Treeni (@_treeni) May 1, 2023