അറുപത്തിയൊന്നാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിന് കോഴിക്കോട് ഇന്ന് തിരി തെളിയും. രാവിലെ 10 മണിക്ക് വെസ്റ്റ്ഹില്ലിലെ പ്രധാന വേദിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം നിർവഹിക്കും.
24 വേദികളിലായി 14000 മത്സരാർഥികളാണ് വിവിധ ഇനങ്ങളിലായി മത്സരിക്കുന്നത്. പാലക്കാട് നിന്നെത്തിച്ച കലാ കിരീടം ഇന്നലെ ജില്ലാ അതിർത്തിയിൽ നിന്ന് ഏറ്റുവാങ്ങി വർണാഭമായ ഘോഷയാത്രയുടെ അകമ്പടിയോടെ കലോത്സവ നഗരിയിലെത്തിച്ചു.
അതേസമയം കോവിഡിന് ശേഷമുള്ള കലോത്സവമായതിനാൽ വലിയ ജനപങ്കാളിത്തമാണ് പ്രതീക്ഷിക്കുന്നത്. കൂടാതെ ഇന്ന് മുതൽ ഏഴു വരെ കോഴിക്കോട് കോർപ്പറേഷൻ പരിധിയിലുള്ള സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചിട്ടുമുണ്ട്. സെക്കൻഡറി- വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളുകൾക്കും അവധി ബാധകമാണ്.