വിവാഹം കഴിഞ്ഞ് 25 വർഷത്തോളം ശമ്പളമില്ലാതെ വീട്ടുജോലി ചെയ്ത യുവാവിന്റെ മുൻ ഭാര്യക്ക് 200,000 യൂറോ (ഏകദേശം 17,706,079 രൂപ) നൽകണമെന്ന് സ്പാനിഷ് കോടതി ഉത്തരവിട്ടു. വനിതാദിനത്തിലാണ് സുപ്രധാന വിധി പ്രഖ്യാപിച്ചത്. യുവാവിന്റെ വാർഷിക മിനിമം വേതനം അടിസ്ഥാനമാക്കിയാണ് രണ്ട് ലക്ഷം യൂറോ നൽകണമെന്ന ഉത്തരവ്. തെക്കൻ അൻഡലൂസിയ മേഖലയിലെ കോടതിയുടെതാണ് വിധി.
ദമ്പതികൾക്ക് രണ്ട് പെൺമക്കളാണുള്ളത്. വിവാഹബന്ധം വേർപെടുത്തിയപ്പോൾ ഇരുവരും വർഷങ്ങളോളം പങ്കാളിത്തത്തിലൂടെ നേടിയ സമ്പത്തിൽ ഭാര്യക്ക് അധികാരമില്ലാതായി. ഇതിനെ തുടർന്നാണ് അവർ കോടതിയെ സമീപിച്ചത്.
അതേസമയം വിവാഹം കഴിഞ്ഞത് മുതൽ ഭാര്യ സ്വയം സമർപ്പിച്ചുകൊണ്ട് ഇവരുടെ വീട്ടുജോലികൾ ചെയ്തുവരികയായിരുന്നു. അതിനാൽ യുവതിയ്ക്ക് തുക കിട്ടാൻ അർഹതയുണ്ടെന്ന് കോടതി വിധിയിൽ പറയുന്നു. കൂടാതെ പെൺമക്കൾക്കായി പ്രതിമാസം നിശ്ചിത തുക നൽകണമെന്നും കോടതി ഉത്തരവിട്ടിട്ടുണ്ട്.