ബഹിരാകാശ യാത്രികരെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് അയക്കാൻ സൗദി അറേബ്യ പദ്ധതിയിടുന്നതായി റിപ്പോർട്ട്. ഇലോൺ മസ്കിന്റെ സ്പേസ് എക്സിൽ നിന്നുള്ള സ്പേസ് ക്യാപ്സൂളിൽ രണ്ട് ബഹിരകാശ യാത്രികരെ അയക്കാൻ ആണ് സൗദിയുടെ നീക്കം. ഇതോടുകൂടി യു എസിലെ സ്വകാര്യ ബഹിരാകാശ കമ്പനികളുമായുള്ള ബന്ധം ശക്തിപ്പെടുത്തുന്ന ഏറ്റവും പുതിയ ഗൾഫ് രാജ്യമായി സൗദി മാറും.
ഔപചാരിക പ്രഖ്യാപനത്തിന് മുൻപ് ദൗത്യസംഘത്തെക്കുറിച്ച് ചർച്ച നടത്തിയിരുന്നു. അതേസമയം ഗവേഷകർക്കും വിനോദ സഞ്ചാരികൾക്കുമായി യു എസ് ബഹിരാകാശ പേടകത്തിൽ സ്വകാര്യ ദൗത്യങ്ങൾ ക്രമീകരിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്ന ഹ്യൂസ്റ്റണിലെ ആക്സിയം സ്പേസുമായി ഈ വർഷം ആദ്യം തന്നെ സൗദി സ്വകാര്യ കരാറിൽ ഒപ്പുവച്ചതായി അറിയിച്ചു.
കരാർ പ്രകാരം രണ്ട് സൗദി ബഹിരാകാശ യാത്രികർ സ്പേസ് എക്സിറൻ സ്ക്രൂ ഡ്രാഗൺ ക്യാപ്സൂൾ ഉപയോഗിച്ച് ബഹിരാകാശ നിലയത്തിലേക്ക് അടുത്ത വർഷം ആദ്യം യാത്ര ചെയ്യും. അവിടെ ഒരാഴ്ച്ചത്തോളം താമസിക്കുമെന്നും ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.