മദീനയിലെത്തുന്ന തീർഥാടകർക്ക് ആതിഥ്യമരുളാൻ വമ്പൻ നഗരമൊരുങ്ങുന്നു. ‘റുഅ്യ അൽമദീന’ (വിഷൻസ് ഓഫ് അൽമദീന) എന്ന പേരിൽ മസ്ജിദുന്നബവിയുടെ കിഴക്കുഭാഗത്താണ് നഗര നിർമാണം പുരോഗമിക്കുന്നത്. മൂന്ന് കോടി തീർഥാടകരെ ഉൾക്കൊള്ളാൻ ശേഷിയുള്ള ‘റുഅ്യ അൽമദീന’ വിഷൻ 2030ന്റെ ഭാഗമായ പദ്ധതിയാണെന്ന് കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ പറഞ്ഞു. പദ്ധതിയുടെ മാസ്റ്റർ പ്ലാനിന്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം..
മദീനയിലെത്തുന്ന തീർഥാടകർക്ക് അന്താരാഷ്ട്ര നിലവാരത്തിലുള്ള ഏറ്റവും ഉയർന്ന സൗകര്യം ഒരുക്കുക എന്ന ലക്ഷ്യത്തിലാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. മൊത്തം 15 ലക്ഷം ചതുരശ്ര മീറ്റർ വിസ്തൃതിയിലാണ് പദ്ധതി നടപ്പാക്കുക. 2030ഓടെ ഈ നഗരത്തിനകത്ത് നിർമിക്കപ്പെടുന്ന മുഴുവൻ ഹോട്ടലുകളിലുമായി 47,000 റൂമുകൾ ഉണ്ടാവും. മസ്ജിദുന്നബവിയിലെ സന്ദർശകർക്ക് പ്രവേശനം സുഗമമാക്കുന്നതിന് തുറസ്സായ മുറ്റങ്ങളും ഹരിത പ്രദേശങ്ങളുമുണ്ടാകും. മൊത്തം സ്ഥലത്തിന്റെ 63 ശതമാനം പ്രദേശം തുറസ്സായതും ഹരിതാഭവുമായ ഇടങ്ങളായിരിക്കും
മെട്രോ ട്രെയിൻ സ്റ്റേഷൻ, ബസ്റ്റോപ്പുകൾ, സെൽഫ് ഡ്രൈവിങ് വാഹനങ്ങൾക്കുള്ള ട്രാക്ക്, ഭൂഗർഭ കാർ പാർക്കുകൾ എന്നിവയുൾപ്പെടുന്നതാണ് നഗരം. പദ്ധതിയിലൂടെ നിരവധി പോർക്ക് തൊഴിലും ലഭിക്കും. ആധുനിക നഗരാസൂത്രണ സംവിധാനങ്ങൾ ഉപയഗിച്ചുള്ള പദ്ധതി പൂർത്തിയാകുന്നതോടെ ഉന്നത നിലവാരമുള്ള സേവനങ്ങൾ മദീനയിലെത്തുന്ന തീർഥടകർക്ക് ലഭിക്കും.