ഖത്തർ ലോകകപ്പിന് എത്തുന്ന ലോകമെമ്പാടുമുള്ള ഫുട്ബോൾ ആരാധകർക്ക് സ്വാഗതമരുളാൻ ചുവന്ന പരവതാനി വിരിക്കാൻ ഒരുങ്ങുകയാണ് യുഎഇ. സന്ദർശകർക്കായി തയ്യാറാക്കിയിട്ടുള്ള പ്രത്യേക ഫാൻ സോണുകൾ മുതൽ പ്രത്യേക മുറികൾ വരെ ചുവന്ന പരവതാനി വിരിക്കും. നവംബർ 20 മുതൽ ഡിസംബർ 18 വരെ നടക്കുന്ന ലോകകപ്പ് മത്സരങ്ങൾക്കായി ആയിരക്കണക്കിന് ആരാധകർ യുഎഇയിൽ എത്തും.
ദുബായ് ഇന്റർനാഷണൽ ഫിനാൻഷ്യൽ സെന്റർ (DIFC) ഒരു അതുല്യമായ ഫുട്ബോൾ പാർക്ക് ഫാൻ സോൺ ആതിഥേയത്വം വഹിക്കും. മികച്ച സേവനം ഇവിടെ ഒരുക്കും. ഇവയുടെ ടിക്കറ്റുകൾ ഇന്ന് മുതൽ വിൽപ്പനയ്ക്കെത്തും. ഗേറ്റ് അവന്യൂവിലെ സ്റ്റേഡിയത്തിലെ കൂറ്റൻ സ്ക്രീനിൽ ആരാധകർക്ക് മത്സരങ്ങൾ കാണാനാകും. ലോകകപ്പ് കാലയളവിൽ റൂം നിരക്കുകൾ 20 ശതമാനം ഉയരും. എൻഎച്ച് ഹോട്ടലും ഘായ ഗ്രാൻഡ് ഹോട്ടലും പ്രത്യേക ഖത്തർ ലോകകപ്പ് പാക്കേജുകൾ വാഗ്ദാനം ചെയ്യുന്നുണ്ട്.
ലോകകപ്പിന് വേണ്ടി യുഎഇയിൽ നിന്നും ഇത്തിഹാദ് എയർലൈൻസ്, എയർ അറേബ്യ, ഫ്ളൈ ദുബായ് എന്നിവ ഖത്തറിലേക്ക് ഷട്ടിൽ സർവീസുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ദോഹ മെട്രോയിൽ സ്റ്റേഡിയത്തിലേക്ക് പ്രവേശിക്കുന്നതിനും സ്റ്റേഡിയങ്ങളിലേക്കും തിരിച്ചും സൗജന്യ ഗതാഗതം പ്രയോജനപ്പെടുത്താനും ഫ്ലയർമാർക്ക് ഒരു ഹയ്യ കാർഡ് ആവശ്യമാണ്. ഇതുകൂടാതെ, ഡിസി ഏവിയേഷൻ അൽ-ഫുത്തൈം, ജെറ്റ്സ്ഹബ് എന്നിവയുൾപ്പെടെ നിരവധി സ്വകാര്യ ജെറ്റ് കമ്പനികളും ഈ കാലയളവിൽ അവരുടെ സേവനങ്ങൾ വാഗ്ദാനം ചെയ്യുന്നുണ്ട്.
ഖത്തർ ലോകകപ്പ് കാണാൻ രാജ്യത്തേക്ക് പോകുന്നവർക്കായി യുഎഇ പ്രത്യേക മൾട്ടിപ്പിൾ എൻട്രി വിസ അവതരിപ്പിച്ചിട്ടുണ്ട്. ലോകകപ്പ് മത്സരങ്ങൾക്ക് ടിക്കറ്റുള്ളവർക്ക് നൽകുന്ന ‘ഹയ്യ’ കാർഡ് ഉള്ളവർക്ക് 100 ദിർഹം മാത്രം വിലയുള്ള ഈ വിസ ഉപയോഗിച്ച് 90 ദിവസം യുഎഇയിൽ പ്രവേശിക്കാനും താമസിക്കാനും സാധിക്കും. ഇത് 90 ദിവസത്തേക്ക് കൂടി നീട്ടാനും സാധിക്കും.