ദേശീയ വൈദ്യുത ഗ്രിഡിൽ തകരാർ വന്നതിനെ തുടർന്ന് പാകിസ്ഥാൻ ഇരുട്ടിലായി. ഇത് മൂലം ലാഹോറും ഇസ്ലാമാബാദും കറാച്ചിയും അടക്കമുള്ള വൻ നഗരങ്ങളെല്ലാം രാവിലെ മുതൽ ഇരുട്ടിലാണ്. ദേശീയ വൈദ്യുത ഗ്രിഡിൽ രാവിലെ 7:37ന് ( ഇന്ത്യൻ സമയം രാവിലെ 8 മണിയോടടുത്ത് ) വോൾടേജിൽ വ്യതിയാനം ഉണ്ടായി. ഇക്കാര്യം ഔദ്യോഗിക ട്വിറ്റർ ഹാൻഡിൽ വഴിയാണ് പാകിസ്താൻ ഊർജ മന്ത്രാലയം അറിയിച്ചിത്. ഈ വ്യതിയാനമാണ് ദേശീയ തലത്തിൽ വൈദ്യുതി ബന്ധം നഷ്ടപ്പെടാൻ കാരണമെന്നും അധികൃതർ കൂട്ടിച്ചേർത്തു. കൂടാതെ പ്രശ്നം ഉടൻ തന്നെ പരിഹരിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കിയിട്ടണ്ട്.
അതേസമയം ആവൃത്തി വ്യതിയാനമെന്ന് വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെടാൻ കാരണമെന്ന് അധികൃതർ വ്യക്തമാക്കി. പാകിസ്ഥാന്റെ വൈദ്യുത മന്ത്രി ഖുർറം ദസ്താഗിറാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇതൊരു വലിയ പ്രതിസന്ധി അല്ലെന്ന് അദ്ദേഹം സൂചിപ്പിച്ചു. പന്ത്രണ്ട് മണിക്കൂറിനുള്ളിൽ രാജ്യത്തെ പ്രതിസന്ധി പരിഹരിക്കുമെന്ന് ആദം ഉറപ്പ് നൽകി. എന്നാൽ വൈദ്യുത മേഖലയിൽ സ്വീകരിച്ച നടപടികളാണ് നിലവിലെ പ്രതിസന്ധിക്ക് കാരണമെന്നാണ് വിലയിരുത്തൽ. നിലവിൽ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് രാജ്യം കടന്നുപോകുന്നത്.
ശൈത്യകാല രാത്രികളിൽ സാമ്പത്തിക നടപടി എന്ന പേരിൽ വൈദ്യുത ഉല്പാദന യൂണിറ്റുകൾ താൽക്കാലികമായി അടച്ചുപൂട്ടാനുള്ള തീരുമാനം നേരത്തേ ഉണ്ടായിരുന്നു. വൈദ്യുതിയുടെ ഉപഭോഗം കുറവുള്ള രാജ്യമായിട്ടും ഈ നടപടി സ്വീകരിച്ചത് വലിയ തിരിച്ചടിയായെന്നും വിലയിരുത്തുന്നുണ്ട്. കൂടാതെ തിങ്കളാഴ്ച യൂണിറ്റുകൾ പ്രവർത്തന ക്ഷമമാക്കാനുള്ള പ്രവർത്തനങ്ങൾ നടന്ന് വരുന്നുമുണ്ട്. അതേസമയം ദാദുവിനും ജംഷോറോക്കും ഇടയിലുള്ള ഗ്രിഡുകളിൽ വോൾടേജ് വ്യതിയാനം ഉണ്ടായതാണ് ഇപ്പോഴുണ്ടായ പ്രശ്നങ്ങൾക്ക് കാരണമായതെന്നും റിപോർട്ടുകളുണ്ട്.