കൊച്ചി: മഅദ്നിയുടെ ആരോഗ്യനില സംബന്ധിച്ച വിവരം ആരാഞ്ഞ മാധ്യമപ്രവർത്തകയ്ക്ക് അശ്ലീല സന്ദേശമയച്ച ശല്യപ്പെടുത്തിയെന്ന പരാതിയിൽ പിഡിപി നേതാവ് നിസാർ മേത്തർ പൊലീസ് കസ്റ്റഡിയിൽ. പിഡിപി സംസ്ഥാന ജനറൽ സെക്രട്ടറി നിസാർ മേത്തറിനെയാണ് കൊച്ചി കടവന്ത്ര പൊലീസ് കസ്റ്റഡിയിൽ എടുത്തത്.
കഴിഞ്ഞ ദിവസമാണ് മാധ്യമപ്രവർത്തക പിഡിപി നേതാവിനെതിരെ പരാതി നൽകിയത്. അബ്ദുൾ നാസർ മഅദ്നി കേരളത്തിലേക്ക് വരുന്നതുമായി ബന്ധപ്പെട്ടും അദ്ദേഹത്തിൻ്റെ ആരോഗ്യനിലയെക്കുറിച്ചുമുള്ള വിവരങ്ങൾ മാധ്യമപ്രവർത്തകരെ അറിയിക്കേണ്ട ചുമതല നിസാർ മേത്തറെയാണ് പിഡിപി നേതൃത്വം ഏൽപിച്ചത്. ഇങ്ങനെ മഅദ്നിയുടെ ആരോഗ്യനിലയെപ്പറ്റി ആരാഞ്ഞ് സന്ദേശം അയച്ച വനിതാ മാധ്യമപ്രവർത്തകയ്ക്കാണ് നിസാർ മേത്തർ തുടർച്ചയായി അശ്ലീല സന്ദേശങ്ങൾ അയച്ചത്. രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ തനിക്ക് ഇയാളിൽ വാട്സാപ്പിലൂടെ ശല്യം നേരിടേണ്ടി വന്നുവെന്ന് വനിതാ മാധ്യമപ്രവർത്തക പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു.
വാട്സാപ്പിലൂടെ നിരന്തരം അശ്ലീല സന്ദേശം അയച്ചതിനെ തുടർന്ന് പി.ഡി.പി നേതാവിനെതിരെ പരാതിയുമായി മാധ്യമ പ്രവർത്തക.
പിഡിപി സംസ്ഥാന ജനറൽ സെക്രട്ടറി നിസാർ മേത്തറിനെതിരെയാണ് മാധ്യമപ്രവർത്തക പോലീസിൽ പരാതി നൽകിയത്. രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ ഇയാൾ നിരന്തരം ശല്യം ചെയ്യുകയാണെന്ന് കൊച്ചിയിലെ മാധ്യമപ്രവർത്തക പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു.
മഅ്ദനിയുടെ ആരോഗ്യനില സംബന്ധിച്ച വിവരങ്ങൾ മാധ്യമപ്രവർത്തക നിസാറിനോട് അന്വേഷിച്ചിരുന്നു. എന്നാൽ രണ്ടുദിവസം കഴിഞ്ഞപ്പോൾ നിസാറിന്റെ രീതി മാറിയെന്നും രാത്രി വൈകിയും ഇയാൾ അശ്ലീല സന്ദേശം അയച്ചതായും മാധ്യമപ്രവർത്തകയുടെ പരാതിയിൽ ചൂണ്ടിക്കാട്ടി. വിലക്കിയിട്ടും നിസാർ ശല്യം ചെയ്യുന്നതിൽനിന്ന് പിന്മാറിയില്ലെന്നും തുടർന്നാണ് പോലീസിൽ പരാതി നൽകിയതെന്നും പറയുന്നു. പരാതിയിൽ അന്വേഷണം നടത്തി വരികയാണെന്ന് പോലീസ് പ്രതികരിച്ചു.