മിസൈലുകളുമായി നേർക്കുനേർ ഏറ്റുമുട്ടി ഉത്തര-ദക്ഷിണ കൊറിയകൾ. ഉത്തരകൊറിയ 10 മിസൈലുകൾ വിക്ഷേപിച്ചു. ഇതിൽ ഒരെണ്ണം പതിച്ചത് ദക്ഷിണ കൊറിയൻ തീരത്തിന് 60 കി.മീ അകലെയാണ്. ഇതിന് മറുപടിയായി വടക്കൻ തീരത്തേക്ക് ദക്ഷിണ കൊറിയ മൂന്ന് മിസൈൽ കൂടി തൊടുത്തു. ഉത്തര കൊറിയയുടെ നടപടി പ്രകോപനപരമാണെന്ന് ജപ്പാൻ പ്രതികരിച്ചു.
കിം ജോംഗ് ഉന്നിന്റെ ആണവപദ്ധതിയെക്കുറിച്ച് ആശങ്ക നിലനിൽക്കെയാണു വീണ്ടും സംഘർഷം. ദക്ഷിണ-ഉത്തര കൊറിയകള്‍ക്കിടയില്‍ അടുത്ത ദിവസങ്ങളായി സംഘര്‍ഷം രൂക്ഷമാവുകയാണ്. ഈ വർഷം മാത്രം 40ലേറെ ബാലിസ്റ്റിക് മിസൈലുകളാണ് ഉത്തര കൊറിയ പരീക്ഷിച്ചത്. ദക്ഷിണ കൊറിയയും അമേരിക്കയും മേഖലയില്‍ മിസൈല്‍ പരീക്ഷിച്ചതും കൊറിയന്‍ ഉപദ്വീപിലേക്ക് അമേരിക്ക വിമാനവാഹിനിക്കപ്പല്‍ പുനര്‍വിന്യസിച്ചതും ഉത്തര കൊറിയയെ പ്രകോപിപ്പിച്ചിട്ടുണ്ട്.
South Korea says it has conducted air-to-surface missile tests in response to North Korean missile launches. https://t.co/CF4tRruagS
— The Associated Press (@AP) November 2, 2022