68-ാമത് നെഹ്റുട്രോഫി കിരീടം പള്ളാത്തുരുത്തി ബോട്ട് ക്ലബ് തുഴഞ്ഞ കാട്ടിൽ തെക്കേതിൽ ചുണ്ടൻ സ്വന്തമാക്കി. 4.31 മിനിട്ട് സമയമാണ് വിജയത്തിലേക്കെത്താൻ കാട്ടിൽ തെക്കേതിലിനു വേണ്ടി വന്നത്. പള്ളാത്തുരുത്തി ബോട്ട് ക്ലബ് നേടുന്ന ഹാട്രിക് കീരിടമാണിത്. കഴിഞ്ഞ തവണയും ചാമ്പ്യൻസ് ബോട്ട് ലീഗ് വിജയികളായിരുന്നത് പിബിസി ( പള്ളാത്തുരുത്തി ബോട്ട് ക്ലബ് )ആയിരുന്നു. അതേസമയം രണ്ടാം സ്ഥാനം നടുഭാഗം ചുണ്ടൻ വള്ളവും മൂന്നാം സ്ഥാനം വീയപുരം ചുണ്ടൻ വള്ളവും നേടി.
പള്ളാത്തുരുത്തി ബോട്ട് ക്ലബ് തുഴഞ്ഞ മഹാദേവിക്കാട് കാട്ടിൽ തെക്കേതിൽ ചുണ്ടൻ വള്ളം , പുന്നമട ബോട്ട് ക്ലബ് തുഴഞ്ഞ വീയപുരം ചുണ്ടൻ വള്ളം കൂടാതെ പൊലീസ് ബോട്ട് ക്ലബ് തുഴഞ്ഞ ചമ്പക്കുളം ചുണ്ടൻ വള്ളം , കുമരകം കൈപ്പുഴമുട്ട് എൻസിഡിസി ബോട്ട് ക്ലബ് തുഴഞ്ഞ നടുഭാഗം ചുണ്ടൻ വള്ളം എന്നീ ചുണ്ടൻ വള്ളങ്ങളാണ് ഫൈനൽ മത്സരത്തിൽ മാറ്റുരച്ചത്.