ഇന്ത്യയുടെ 75 ആം സ്വതന്ത്ര്യ ദിനാഘോഷവുമായി ബന്ധപ്പെട്ട് ഇന്ത്യയുടെ ചരിത്ര സ്മാരകങ്ങളിൽ ദീപങ്ങൾ തെളിയിക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചു. താജ്മഹൽ ഒഴികെയുള്ള 150ഓളം ചരിത്ര സ്മാരകങ്ങൾ ആണ് ദീപാലങ്കൃതമാക്കുക.
1997 മാർച്ച് 20 ന് താജ്മഹലിൽ പ്രശസ്ത പിയാനിസ്റ്റ് യാനിയുടെ സംഗീത വിരുന്ന് നടന്നിരുന്നു. അന്ന് വലിയ രീതിയിലുള്ള ലൈറ്റിങ് ചെയ്തിരുന്നത് കൊണ്ട് പ്രാണികൾ ചത്തു വീഴുകയും മാർബിളുകൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്തിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ പുരാവസ്തു ഗവേഷകർ രാസപരിശോധന നടത്തി ഇനി മുതൽ ലൈറ്റിങ്ങുകൾ പാടില്ലെന്ന് വിലക്കുകയും ചെയ്തിരുന്നു. ഇത്തരമൊരു വിധി നിലനിൽക്കുന്നത് കാരണമാണ് താജ്മഹലിനെ ദീപങ്ങൾ തെളിയിക്കുന്നതിൽ നിന്നും ഒഴിവാക്കിയിട്ടുള്ളത്.
‘ആസാദി ക അമൃത് മഹോത്സവ് ‘ എന്ന പേരിൽ വലിയ രീതിയിലുള്ള ആഘോഷങ്ങളാണ് 75ാം സ്വാതന്ത്ര്യ ദിനാഘോഷവുമായി ബന്ധപ്പെട്ട് നടത്താൻ കേന്ദ്രം തീരുമാനിച്ചിട്ടുള്ളത്. 2023 ഓഗസ്റ്റ് 15 വരെ ഈ ആഘോഷങ്ങൾ നീണ്ടു നിൽക്കും.