ദില്ലി: മൂന്നാം മോദി സർക്കാർ കാലാവധി തികയ്ക്കില്ലെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. നേരിയ മുന്നണിക്കുള്ളിലെ നേരിയ അസ്വരാസ്യം പോലും സർക്കാർ വീഴാൻ കാരണമാകുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു. ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
നേരിയ അസ്വാരസ്യംപോലും കേന്ദ്രം ഭരിക്കുന്ന എന്‍.ഡി.എ സര്‍ക്കാരിനെ തകര്‍ക്കും. മോദി ക്യാമ്പില്‍ വലിയ അതൃപ്തി നിലനില്ക്കുന്നു. എന്‍.ഡി.എയിലെ ഒരു സഖ്യകക്ഷി തങ്ങളുമായി ബന്ധപ്പെട്ടുകഴിഞ്ഞെന്നും അദ്ദേഹം വെളിപ്പെടുത്തി. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ സുപ്രധാനമായ മാറ്റമാണ് ഉണ്ടായിരിക്കുന്നതെന്നും മോദി എന്ന ആശയവും മോദിയുടെ പ്രതിച്ഛായയും നശിച്ചുകഴിഞ്ഞുവെന്നും രാഹുല്‍ പറഞ്ഞു.
കഴിഞ്ഞ പത്ത് വര്‍ഷം അയോധ്യയേക്കുറിച്ച് മാത്രം പറഞ്ഞുകൊണ്ടിരുന്ന പാര്‍ട്ടി അയോധ്യയില്‍ തന്നെ തൂത്തെറിയപ്പെട്ടു. കൈകൾ കെട്ടിയിട്ട നിലയാണ് ഞങ്ങൾ ലോക്സഭാ തെരഞ്ഞെടുപ്പിനെ നേരിട്ടത് എന്നാല്‍ തെരഞ്ഞെടുപ്പിൽ എന്താണ് ചെയ്യേണ്ടതെന്ന് ഇന്ത്യയിലെ പാവപ്പെട്ട ജനങ്ങള്‍ക്ക് അറിയാമായിരുന്നുവെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം റയ്ബറേലി നിലനിർത്തി വയനാട് എംപി സ്ഥാനം രാജിവച്ച രാഹുൽ ഗാന്ധിയും ഉപതെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കപ്പെട്ട പ്രിയങ്കാ ഗാന്ധിയും ഒരുമിച്ച് വയനാട്ടിൽ എത്തുമെന്ന് റിപ്പോർട്ട്. ജൂലൈ രണ്ടാം വാരം രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ഒന്നിച്ച് വയനാട് സന്ദര്‍ശിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രചാരണത്തിന് മുമ്പുള്ള സൗഹൃദ സന്ദര്‍ശനമായാണ് വയനാട്ടിലെത്തുക. അതേസമയം, വയനാട് മണ്ഡലം ഒഴിവാക്കി റായ്ബറേലി മണ്ഡലം നിലനിര്‍ത്തുന്നതായി അറിയിച്ചുകൊണ്ട് രാഹുല്‍ ഗാന്ധി ലോക്സഭ സ്പീക്കറുടെ ഓഫീസിന് കത്ത് നല്കി.