ബ്രിട്ടനിലെ നിർമാണ മേഖലയിൽ ഇന്ത്യക്കാരുൾപ്പെടെയുള്ള വിദേശികൾക്ക് കൂടുതൽ തൊഴിലവസരങ്ങൾ ഒരുങ്ങുന്നു. നിര്‍മാണ മേഖലയിലെ കടുത്ത തൊഴിലാളിക്ഷാമം പരിഹരിക്കാനാണ് ബ്രിട്ടന്റെ പുതിയ നീക്കം. ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍ നിന്നുള്ള കുടിയേറ്റക്കാര്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ ലഭിക്കുന്ന ഇളവുകൾ അടുത്ത ആഴ്ച മുതല്‍ സർക്കാർ നടപ്പിലാകും. ബ്രിക്ക്ലെയര്മാര്, റൂഫര്‍മാര്‍, കാർപ്പെന്റർമാർ തുടങ്ങിയവര്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ ലഭിക്കും.
കൂടുതല്‍ വിദേശ തൊഴിലാളികളെ രാജ്യത്തേക്ക് കൊണ്ടുവരുന്നതിന്റെ ഭാഗമായാണ് നിയമങ്ങളില്‍ കൂടുതൽ ഇളവുകള്‍ വരുത്തുന്നത്. മൈഗ്രേഷന്‍ അഡ്വസൈറി കമ്മിറ്റിയുടെ ശുപാർശകൾ ഹോം സെക്രട്ടറി സുവല്ല ബ്രാവര്മാൻ സ്വീകരിക്കുമെന്നാണ് കരുതുന്നത്. നിർമാണ മേഖലയിലെ നിര്‍ണായക തസ്തികകളെ ഷോര്‍ട്ടേജ് ഒക്യുപേഷന്‍ ലിസ്റ്റില്‍ ഉള്‍പ്പെടുത്താന്‍ ഇതിനോട് അനുബന്ധിച്ച് ഗവണ്മെന്റ് തയ്യാറെടുക്കുകയാണ്. ചാന്‍സലര്‍ ജെറമി ഹണ്ട് പുതിയ ബജറ്റ് അവതരിപ്പിച്ചതിന് ശേഷമായിരിക്കും ശുപാർശകളിൽ നടപടിയുണ്ടാവുകയെന്ന് സർക്കാർ വൃത്തങ്ങൾ സൂചന നൽകി.
ഷോര്‍ട്ടേജ് ഒക്യുപേഷന്‍ ലിസ്റ്റ് പ്രകാരം തൊഴിലുടമകള്‍ക്ക് 20,480 പൗണ്ടിന് (മാസം ഏകദേശം 1,70,000 രൂപ) വിദേശത്ത് നിന്നും തൊഴിലാളികളെ റിക്രൂട്ട് ചെയ്യാനാവും. നിലവിലെ സ്കില്‍ഡ് വര്‍ക്കര്‍ ശമ്പള പരിധി പ്രകാരം ചുരുങ്ങിയത് വാർഷിക ശമ്പളമായി 25,600 പൗണ്ടെങ്കിലും (മാസം ഏകദേശം 2,10,000 രൂപ) നല്‍കിക്കൊണ്ട് മാത്രമേ വിദേശ ജോലിക്കാരെ തൊഴിലുടമകള്‍ക്ക് കൊണ്ടുവരാനാകു എന്നിരിക്കെയാണ് പുതിയ ഇളവുകൾ