കോവിഡ് വ്യാപനം രൂക്ഷമാവുന്നതിനെ തുടർന്ന് ചൈനയിലെ പല സ്ഥലങ്ങളിലും ലോക്ക്ഡൗൺ ഏർപ്പെടുത്തി. കോറോണ ആദ്യം സ്ഥിരീകരിച്ച വുഹാനിലെ ചില പ്രദേശങ്ങളിൽ ഉൾപ്പെടെ ലോക്ക്ഡൗണിലാണ്. എട്ട് ലക്ഷത്തോളം ജനസംഖ്യയുള്ള വുഹാനിലെ ഒരു ജില്ലയിലാണ് ലോക്ക്ഡൗൺ. ഒക്ടോബർ 30 വരെയായിരിക്കും നിയന്ത്രണം.
ഐ ഫോണിൻ്റെ ഏറ്റവും വലിയ നിർമ്മാണ ശാലയായ ചെൻജോയും നിയന്ത്രണത്തിലാണ്. അതേസമയം തുടർച്ചയായ മൂന്നാം ദിവസവും ആയിരത്തിലധികം പേർക്കാണ് കോവിഡ് ബാധ സ്ഥിരീകരിച്ചിരുന്നത്. സീറോ കോവിഡ് നയത്തിൽ വിട്ടുവീഴ്ച്ച ഉണ്ടാവില്ലെന്ന് പ്രസിഡന്റ് ഷീ ജിങ്പിങ് നേരത്തേ അറിയിച്ചിരുന്നു.
ഒക്ടോബർ 24 ന് 28 നഗരങ്ങളിലാണ് ചൈന നിയന്ത്രങ്ങൾ പ്രഖ്യാപിച്ചിരുന്നത്. എന്നാൽ ചൈനയിൽ പ്രഖ്യാപിച്ചിരിക്കുന്ന ലോക്ക്ഡൗൺ 207 മില്ല്യൺ ജനങ്ങളെ ബാധിച്ചുവെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. ജി ഡി പി യിലും കനത്തനഷ്ട്ടമുണ്ടായതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. അതേസമയം കോവിഡിനെതിരെ ജനങ്ങൾ പോരാടിക്കൊണ്ടിരിക്കുകയാണെന്ന് പ്രസിഡന്റ് വ്യക്തമാക്കി.