മുൻ ലോകകപ്പ് ചാമ്പ്യന്മാരായ സ്പെയിനെ അട്ടിമറിച്ച് ജപ്പാൻ പ്രീക്വാർട്ടറിലേക്ക്. ഒന്നിനെതിരെ രണ്ട് ഗോളിന്റെ ജയവുമായി ഗ്രൂപ്പ് ഇയിൽ ഒന്നാമതായാണ് ജപ്പാൻ പ്രീക്വാർട്ടർ ഉറപ്പിച്ചത്. തോറ്റെങ്കിലും പോയിന്റ് പട്ടികയിൽ രണ്ടാമതുള്ള സ്പെയിനും പ്രീ ക്വാർട്ടർ യോഗ്യത നേടി.
റിറ്റ്സു ഡൊവാൻ (48–ാം മിനിറ്റ്), ആവോ ടനാക (52–ാം മിനിറ്റ്) എന്നിവരാണ് ജപ്പാനായി ഗോൾ നേടിയത്. സ്പെയിനിന്റെ ഗോൾ ആദ്യപകുതിയിൽ അൽവാരോ മൊറാട്ട (11–ാം മിനിറ്റ്) നേടി. ഡിസംബർ അഞ്ചിന് അൽ ജനൗബ് സ്റ്റേഡിയത്തിൽ നടക്കുന്ന പ്രീക്വാർട്ടറിൽ ഗ്രൂപ്പ് എഫിലെ രണ്ടാം സ്ഥാനക്കാരായ ക്രൊയേഷ്യയാണ് ജപ്പാന്റെ എതിരാളികൾ.
ഗ്രൂപ്പ് ഇയിലെ മറ്റൊരു മത്സരത്തിൽ കോസ്റ്ററിക്കയെ രണ്ടിനെതിരെ നാല് ഗോളുകള്‍ക്ക് പരാജയപ്പെടുത്തി. ജയിച്ചെങ്കിലും ജര്‍മനിക്ക് പ്രീ ക്വാര്‍ട്ടറില്‍ എത്താനായില്ല. ഇതോടെ ജര്‍മനിയും കോസ്റ്ററിക്കയും പുറത്തായി. ലോകകപ്പിൽ ജര്‍മനി പ്രീക്വാര്‍ട്ടര്‍ കാണാതെ പുറത്താവുന്നത് ഇത് തുടര്‍ച്ചയായ രണ്ടാം തവണയാണ്.