ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് മേധാവി ലഫ്റ്റ്നൽ ജനറൽ മുഹമ്മദ് അഹ്മദ് അൽ മർറിയുടെ ക്ഷണം സ്വീകരിച്ചു ഇരുകണ്ണും കാഴ്ചയിലാത്ത-ഇന്ത്യൻ ഗണിതശാസ്ത്ര പ്രതിഭ ബസവരാജ് ശങ്കർ വീണ്ടും ലോകടെക് മേളയിലെത്തി. ഏത് കടുകടുത്ത ഗണിതശാസ്ത്ര ചോദ്യങ്ങൾക്കും നിമിഷനേരം കൊണ്ട് മറുപടി നൽകാൻ കഴിവുള്ള അസാധാരണ പ്രതിഭയാണ് കർണാടകയിൽ നിന്ന് വരുന്ന ബസവരാജ് ശങ്കർ ഉംറാണി.ജിഡിആർഎഫ്എ ദുബൈ ഡയറക്ടർ ജനറൽ മുഹമ്മദ് അൽ മർറിയുടെ പ്രത്യേക ക്ഷണം സ്വീകരിച്ചു ഇത് രണ്ടാം തവണയാണ് ഈ പ്രതിഭ ജൈടെക്സ് വേദിയിലെത്തുന്നത്. 2018 ലും മേളയിലെ ഏറ്റവും ശ്രദ്ധേയസാന്നിധ്യങ്ങളിൽ ഒരാളായിരുന്നു ഈ ഇന്ത്യൻ പ്രതിഭ
എത്ര വലിയ സംഖ്യയും കൂട്ടാനും കുറക്കാനും ഗുണിക്കാനും തിരിച്ചു പറയാനും സെക്കന്റുകൾ മാത്രമേ വേണ്ടു ബസവരാജിന് . ജിറ്റക്സ് പ്രദർശനം കാണാൻ എത്തിയവരുടെ വിത്യസ്മായ ഗണിതശാസ്ത്ര ചേദ്യങ്ങൾക്ക് തെല്ലും പതറാതെയാണ് ഇവൻ ഉത്തരങ്ങൾ നൽകിയത് . എമിഗ്രേഷൻ പവലിയനിൽ എത്തിയ അതിഥികളുടെ ഗണിതശാസ്ത്ര ചേദ്യങ്ങൾക്ക് ക്യത്യമായ മറുപടി നൽകിയ ഈ ഇന്ത്യക്കാരനെ ദുബൈ എമിഗ്രേഷൻ മേധാവി തന്റെ മാറിൽ ചേർത്തുപിടിച്ചാണ് അഭിനന്ദിച്ചത് .
കര്‍ണാടകയിലെ അത്താണി താലൂക്കിലെ ഒരു കര്‍ഷക കുടുംബത്തിലാണ് ബസവരാജിന്റെ ജനനം. മുന്നാം ക്ലാസില്‍ പഠിക്കുപ്പോളാണ് ഗണിത ശാസ്തത്തിലുള്ള കഴിവുകൾ ലോകം തിരിച്ചറിഞ്ഞു തുടങ്ങിയത്. കഴിഞ്ഞതും വരാന്‍ ഇരിക്കുന്നതുമായ തിയ്യതികളുടെ ദിവസങ്ങള്‍ പറഞ്ഞു കൊണ്ടാണ് ചെറുപ്പകാലത്ത് ബസവരാജ് ആളുകളെ അതിശയിപ്പിച്ചത്.പിന്നീട് ഓര്‍മ്മകളുടെ ലോകത്ത് എത്ര വലിയ സംഖ്യകള്‍ കൂട്ടിയും കുറച്ചും ഹരിച്ചും ഉത്തരങ്ങള്‍ കണ്ടത്താന്‍ നിരന്തരമായി പരിശ്രമിച്ചു.ഇന്ന് വാക്കിംഗ് കമ്പ്യൂട്ടര്‍ എന്ന അപരനാമത്തിലാണ് ഈ ഇന്ത്യക്കാരൻ അറിയപ്പെടുന്നത്.ഗണിതശാസ്ത്രത്തിലെ അത്ഭുതമായ ശകുന്തളാ ദേവിയെക്കുറിച്ച് എട്ടാം വയസിൽ കേട്ടതു മുതലാണ് തനിക്കും അത് പോലെ കണക്കിനെ കൈയടക്കണമെന്ന് താൻ തിരുമാനിച്ചതെന്ന് ബസവരാജ് പറയുന്നു.
നിമിഷങ്ങൾ മതി വൈവിധ്യമായ കണക്കുകള്‍ക്കും ഉത്തരം നൽകാൻ അതിന് വേണ്ടി താന്‍ നിരന്തരമായി പരീശീലനം നടത്തുകയും അതിനെ ജീവന് തുല്യം സ്നേഹിക്കുകയും ചെയ്യുന്നുയെന്ന് ബസവരാജ് പറഞ്ഞു.ഇവനെ നേരിൽ കണ്ട് അഭിനന്ദിച്ച പ്രമുഖരില്‍ മുൻ രാഷ്ട്രപതി ഡോ.എ.പി.ജെ. അബ്ദുൽ കലാം,പ്രധാനമന്ത്രി നരേന്ദ്രമോദി അടക്കമുള്ള പ്രമുഖരുടെ നീണ്ട നിരതന്നെയുണ്ട്. നിരവധി രാജ്യാന്തര അവാർഡുകളും ഈ പ്രതിഭ ലഭിച്ചിട്ടുണ്ട്