സിനിമ കണ്ടെന്ന് ആരോപിച്ച് ഉത്തരകൊറിയയിൽ രണ്ടു വിദ്യാർഥികളെ വധശിക്ഷയ്ക്കു വിധേയമാക്കി. 16, 17 വയസുള്ള രണ്ട് ആൺകുട്ടിളെയാണു വധിച്ചത്. അമേരിക്കയിലെയും ദക്ഷിണകൊറിയയിലെയും സിനിമ കണ്ടതിനാണ് നടപടി.
ദക്ഷിണകൊറിയൻ സിനിമകൾ കാണുന്നതിനും കൈമാറ്റം ചെയ്യുന്നതിനും ഉത്തരകൊറിയയിൽ കർശന വിലക്കുണ്ട്. ഒക്ടോബറിലായിരുന്നു സംഭവം.
റയാൻഗാംഗ് പ്രവിശ്യയിലെ സ്കൂളിൽ പഠിച്ചിരുന്ന വിദ്യാർഥികൾ രഹസ്യമായി സിനിമകൾ കാണുകയായിരുന്നുവെന്ന് ഇൻഡിപെൻഡന്റ്, മിറർ വെബ്സൈറ്റുകളിലെ റിപ്പോർട്ടിൽ പറയുന്നു. ഇവിടുത്തെ എയർഫീൽഡിൽ പ്രദേശവാസികളുടെ മുന്നിൽവച്ചാണ് വധശിക്ഷ നടപ്പാക്കിയത്. പൈശാചികമായ കുറ്റകൃത്യത്തിൽ ഏർപ്പെട്ടതുകൊണ്ടാണ് പരസ്യ വധശിക്ഷ നല്കിയതെന്ന് ഉത്തരകൊറിയൻ സർക്കാർവൃത്തങ്ങൾ പറഞ്ഞതായും റിപ്പോർട്ടിലുണ്ട്.