ലഗേജുകൾ അധികമുണ്ടെങ്കിൽ ചാർജും കൂടുമെന്ന് ഇന്ത്യൻ റയിൽവേ. നിലവിലെ പ്രഖ്യാപനമനുസരിച്ച് റയിൽവേ നിശ്ചയിച്ചിട്ടുള്ളതിനേക്കാൾ അധിക ഭാരമുള്ള സാധനങ്ങൾ യാത്ര ചെയ്യുമ്പോൾ കൊണ്ട് പോകാൻ പാടില്ല. 40 കിലോ മുതൽ 70 കിലോഗ്രാം വരെയുള്ള സാധനങ്ങൾ കമ്പാർട്മെന്റിൽ സൂക്ഷിക്കുന്നതിന് ഒരൊ കോച്ചിനും പരിധി നിശ്ചയിച്ചിട്ടുണ്ട്.
ഇനി മുതൽ സ്ലീപ്പർ ക്ലാസ്സിൽ യാത്ര ചെയ്യുന്നവർക്ക് 40 കിലോ ഭാരമുള്ള ലഗേജ് കൊണ്ടുപോവാം. ഇതിന് അധിക ചാർജ് ഈടാക്കില്ല. എസി ടു ടയർ യാത്ര ചെയ്യുന്നവർക്ക് 50 കിലോഗ്രാം ഭാരമുള്ള ലഗേജും കൊണ്ട്പോവാം. ഫസ്റ്റ് ക്ലാസ്സ് എസിയിലെ യാത്രക്കാർക്ക് 70 കിലോഗ്രാം ഭാരമുള്ള ലഗേജ് കൊണ്ടുപോവാനും അനുമതിയുണ്ട്. അധിക ചാർജ് നൽകുകയാണെങ്കിൽ ഇത് 80 കിലോഗ്രാം ആയി ഉയർത്താം.
ആസിഡ്, പടക്കങ്ങൾ നെയ്യ്, ഗ്രീസ്, തുകൽ, തീപ്പിടിക്കാൻ സാധ്യതയുള്ള രാസവസ്തുക്കൾ എന്നീ നിരോധനം ഏർപ്പെടുത്തിയ സാധങ്ങൾ കൈവശം വയ്ക്കാൻ അനുമതിയില്ല. ഇത് ലംഘിച്ചാൽ സെക്ഷൻ 164 റയിൽവെ നിയമപ്രകാരം നടപടിയെടുക്കുമെന്നും റയിൽവെ അധികൃതർ അറിയിച്ചു.