നിയമം ലംഘിച്ച 9,416 കാല്‍നടയാത്രക്കാര്‍ക്ക് പിഴയിട്ട് ദുബായ് പൊലീസ്.റോഡ് മുറിച്ച് കടക്കുന്നതും നടപ്പാതകൾ ഉപേക്ഷിക്കുന്നതും കണ്ടത്താന്‍ പരിശോധന ശക്തമാക്കി.ദുബായിൽ ഈ വർഷം ഉണ്ടായ റോഡ് അപകടങ്ങളിൽ രണ്ടാം സ്ഥാനം നിയമം പാലിക്കാതെയുളള കല്നടയാത്രികര് മൂലമെന്നും ഗതാഗത വകുപ്പ് വ്യക്തമാക്കി.
ആറുമാസത്തിനിടെ 192 വാഹനാപകടങ്ങളാണ് കാൽനടയാത്രക്കാര്മൂലം ഉണ്ടായത്. അപകടത്തില്‍പെട്ട 12 പേര്‍ക്ക് ജീവന് നഷ്ടമായി. 199 പേര്‍ക്ക് പരുക്കേറ്റെന്നും റിപ്പോര്‍ട്ടുകൾ സൂചിപ്പിക്കുന്നു. അതിവേഗ പാതകൾ മുറിച്ചുകടക്കാന്‍ ശ്രമിക്കുന്നവരും മേല്‍പ്പാലങ്ങളും സീബ്രാ വരകളും ഉപേക്ഷിക്കുന്നവരുമാണ് അപകടത്തില്‍പ്പെടുന്നതില്‍ അധികവും.
ചിലര്‍ അതിവേഗം റോഡ് മുറിച്ചുകടക്കാന്‍ ഓടുന്നതും അപകടം ക്ഷണിച്ചുവരുത്തുമെന്ന് ഗതാഗത വകുപ്പ് ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടി. ഇത്തരം ഘട്ടത്തില്‍ നൂറു കിലോമീറ്റര്‍ വേഗതയിലെത്തുന്ന വാഹനങ്ങളുടെ ഡ്രൈവര്‍മാരെ കുറ്റപ്പെടുത്താന്‍ കഴിയില്ലെന്നും അധികൃതര്‍ ഓര്‍മ്മിപ്പിച്ചു. സ്കൂൾ തുറന്നത് കൂടി കണക്കിലെടുത്ത് പരിശോധനകളുടെ എണ്ണം കൂട്ടാനാണ് ഗതാഗത വകുപ്പിന്റെ തീരുമാനം.