ദുബായിൽ വീട്ടുജോലിക്കാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ 54 കാരന് 15 വർഷം തടവ്. പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് ദുബായ് അപ്പീൽ കോടതിയാണ് 15 വർഷത്തെ തടവ് ശിക്ഷ വിധിച്ചത്. പ്രതിക്ക് വധശിക്ഷ വിധിച്ചിരുന്നെങ്കിലും ബ്ലഡ് മണി നൽകിയതിനെത്തുടർന്ന് ശിക്ഷ ഒഴിവാക്കുകയായിരുന്നു.
2019 ഒക്ടോബറിലാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. ഇരയായ യുവതിയെ വീട്ടുടമസ്ഥനായ പ്രതി നിരന്തരം ശാരീരികമായി ഉപദ്രവിച്ചിരുന്നു. ഇരയെ തടങ്കലിൽ വച്ച് മരണം വരെ ശാരീരികവും മാനസികവുമായി പീഡിപ്പിക്കുകയും ചെയ്തുവെന്ന കുറ്റമാണ് പ്രതിക്കെതിരെ പബ്ലിക് പ്രോസിക്യൂഷൻ ചുമത്തിയിരിക്കുന്നത്.