2022-23 വർഷത്തെ ആഭ്യന്തര ക്രിക്കറ്റ് സീസണിന്റെ മത്സര വേദികൾ പ്രഖ്യാപിച്ചു . സയ്യിദ് മുഷ്താഖ് അലി ട്രോഫി, വിജയ് ഹസാരെ ട്രോഫി, രഞ്ജി ട്രോഫി തുടങ്ങിയ എല്ലാ പുരുഷ, വനിതാ ടൂർണമെൻ്റുകളും ഈ സീസണിൽ നടക്കും . ഇനി മുതൽ വനിതകളുടെ അണ്ടർ 15 മത്സരങ്ങളും ഇതിനോടൊപ്പം നടത്താൻ ആണ് തീരുമാനം.
ഒക്ടോബർ 11 മുതൽ നവംബർ 5 വരെയാണ് സയ്യിദ് മുഷ്താഖ് അലി ട്രോഫി മത്സരങ്ങൾ നടക്കുക. ലക്നൗ, ഇൻഡോർ, രാജ്കോട്ട്, പഞ്ചാബ്, ജയ്പൂർ എന്നി വിടങ്ങളിലാണ് മത്സര വേദി നിശ്ചയിച്ചിരിക്കുന്നത്. വിജയ് ഹസാരെ ട്രോഫി ലീഗ് മത്സരങ്ങൾ നവംബർ 12 മുതൽ ഡിസംബർ 2 വരെ മുംബൈ, ബെംഗളൂരു, ഡൽഹി, കൊൽക്കത്ത റാഞ്ചി എന്നിവിടങ്ങളിൽ വി നടക്കും. യഥാക്രമം കൊൽക്കത്ത, അഹ്മദാബാദ് എന്നീ വേദികളിലായി വിജയ് ഹസാരെ ട്രോഫി ടൂർണമെൻ്റുകളുടെ നോക്കൗട്ട് മത്സരങ്ങൾ നടക്കും.
ഇതാദ്യമായാണ് വനിതകളുടെ അണ്ടർ 15 ടൂർണമെന്റ് നടക്കാൻ പോകുന്നത്. ബെംഗളൂരു, റാഞ്ചി, രാജ്കോട്ട്, ഇൻഡോർ, എന്നിവിടങ്ങളിലായി ഡിസംബർ 26 മുതൽ ജനുവരി 12 വരെ മത്സരങ്ങൾ നടക്കും.
2020നു ശേഷം ഇത് ആദ്യമായാണ് ബിസിസിഐ എല്ലാ ടൂർണമെൻ്റുകളും ഉൾപ്പെടുത്തി ആഭ്യന്തര സീസൺ മത്സരം നടത്താനൊരുങ്ങുന്നത്. അതേ സമയം സീസണിന്റെ തുടക്കത്തിലും അവസാനവുമായി ഓരോ ഇറാനി കപ്പ് മത്സരങ്ങളും നടത്തുന്നുണ്ട്. 2020 രഞ്ജി ചാമ്പ്യന്മാരായ സൗരാഷ്ട്ര, ഒക്ടോബർ 1 മുതൽ അഞ്ച് വരെ റെസ്റ്റ് ഓഫ് ഇന്ത്യ ടീമിനെയായിരിക്കും നേരിടുക. നിലവിലെ ചാമ്പ്യന്മാരായ മധ്യപ്രദേശ് അടുത്ത വർഷം മാർച്ച് 1-5 തീയതികളിലായി റെസ്റ്റ് ഓഫ് ഇന്ത്യ ടീമുമായി കളിക്കുന്നുണ്ട്.