സിപിഎം സംസ്ഥാന സെക്രട്ടറിയായി ചുമതലയേറ്റതോടെ എംവി ഗോവിന്ദൻ മന്ത്രി സ്ഥാനം രാജിവെച്ചു. എംവി ഗോവിന്ദന് പകരം നിലവിലെ സ്പീക്കർ എംബി രാജേഷ് മന്ത്രിസഭയിലേക്കെത്തും. രാജേഷിന് പകരമായി സ്പീക്കർ സ്ഥാനം തലശ്ശേരി എംഎൽഎ എഎൻ ഷംസീറിന് നൽകും. സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിലാണ് തീരുമാനമെടുത്തത്.
എം ബി രാജേഷിന്റെ വകുപ്പ് സംബന്ധിച്ച് തീരുമാനമായിട്ടില്ല. തദ്ദേശം, എക്സൈസ് വകുപ്പുകളാണ് എം വി ഗോവിന്ദന് കൈകാര്യം ചെയ്തിരുന്നത്. പാലക്കാട് തൃത്താലയില്‍ നിന്നുള്ള നിയമസഭാംഗമാണ് എം ബി രാജേഷ്. തലശേരിയില്‍ നിന്നുള്ള എംഎല്‍എയാണ് എ എന്‍ ഷംസീര്‍. നിലവില്‍ സിപിഎം സംസ്ഥാന സമിതി അംഗമാണ് ഷംസീർ. ഇരുവരുടേയും സത്യപ്രതിജ്ഞക്ക് ശേഷമായിരിക്കും വകുപ്പ് തീരുമാനിക്കുക.
അനാരോഗ്യം മൂലം കോടിയേരി ബാലകൃഷ്ണന് പാര്‍ട്ടി സെക്രട്ടറി സ്ഥാനം ഒഴിഞ്ഞതോടെയാണ് പകരം എം വി ഗോവിന്ദനെ തെരഞ്ഞെടുത്തത്. മുഖ്യമന്ത്രി പിണറായി വിജയന്, സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, പിബി അംഗങ്ങളായ പ്രകാശ് കാരാട്ട്, എം എ ബേബി തുടങ്ങിയവര്‍ പങ്കെടുത്ത സംസ്ഥാന കമ്മിറ്റി യോഗമായിരുന്നു സംസ്ഥാന സെക്രട്ടറിയെ തെരഞ്ഞെടുത്തത്.