അറബ് സൈബർ സുരക്ഷ ഉച്ചകോടി ബഹ്റൈനിൽ വച്ച് നടക്കുമെന്ന് യു എ ഇ ഔദ്യോഗികമായി പ്രഖ്യാപിച്ചു. ബഹ്റൈൻ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫയുടെ രക്ഷാധികാരത്തിലാണ് ഉച്ചകോടി നടക്കുക. ഡിസംബർ ആറു മുതൽ എട്ടുവരെ മൂന്ന് ദിവസങ്ങളിലായാണ് ഉച്ചകോടി.
രാജ്യത്തെ സാങ്കേതിക, ടെലികോം രംഗത്തെ സുരക്ഷ ഉറപ്പിക്കുക എന്നതാണ് ഉച്ചകോടിയുടെ പ്രധാന ലക്ഷ്യം. രാജ്യസുരക്ഷ കൂടുതൽ ശക്തമാക്കാനും ഇത്തരം ഉച്ചകോടികൾ വഴി സാധിക്കുമെന്ന് ദേശീയ സുരക്ഷ ഉപദേഷ്ടാവ് ഷെയ്ഖ് നാസിർ ബിൻ ഹമദ് അൽ ഖലീഫ വ്യക്തമാക്കി. അതേസമയം സാങ്കേതിക വികസനം സാധ്യമാക്കുന്നതിൽ വലിയ രീതിയിലുള്ള മുന്നേറ്റം നടത്താൻ ബഹ്റൈന് സാധിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.