ഇലന്തൂര്‍ നരബലിക്ക് പിന്നാലെ വീണ്ടും സംസ്ഥാനത്ത് വീണ്ടും നരബലി ശ്രമം നടന്നതായി റിപ്പോർട്ട്. തിരുവല്ലയിലെ കുറ്റപ്പുഴയിലെ വാടക വീട്ടിലാണ് നരബലി ശ്രമം നടന്നത്. മന്ത്രവാദത്തിനിടെ കുടക് സ്വദേശിയായ യുവതി തലനാരിഴക്കാണ് ഓടിരക്ഷപ്പെട്ടത്. രണ്ടാഴ്ച മുമ്പായിരുന്നു സംഭവം.
ഭർത്താവുമായുള്ള പ്രശ്നത്തിന് പരിഹാരം കാണാം എന്ന് പറഞ്ഞാണ് യുവതിയെ ഇടനിലക്കാരിയായ അമ്പിളിയെന്ന സ്ത്രീ തിരുവല്ലയിലെ വീട്ടിലെത്തിച്ചത്. തുടര്‍ന്ന് കളം വരച്ച് ശരീരത്തില്‍ പൂമാലകള്‍ ചാര്‍ത്തിയ ശേഷം പൂജാ കർമ്മങ്ങൾ തുടങ്ങി. മന്ത്രവാദത്തിനിടെ വാളെടുത്ത് ബലി നൽകാൻ ഒരുങ്ങുന്നതിനിടയിൽ വീടിന് പുറത്ത് അമ്പിളിയുടെ പരിചയക്കാരൻ എത്തി ബെല്ലടിച്ചു. പ്രതീക്ഷിക്കാതെയുള്ള പരിചയക്കാരൻ്റെ വരവ് പദ്ധതിയുടെ താളം തെറ്റിച്ചു.
മന്ത്രവാദത്തിനിടെ വാളെടുത്ത് ബലി നല്കാന് ഒരുങ്ങിയപ്പോള്‍ രക്ഷപ്പെട്ടോടുകയായിരുന്നു എന്നാണ് യുവതി പൊലീസില്‍ മൊഴി നല്‍കിയിരിക്കുന്നത്. സംഭവം സംബന്ധിച്ച് തിരുവല്ല പൊലീസ് എഡിജിപിക്ക് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.