അമേരിക്കയിലെ ശീതക്കൊടുങ്കാറ്റിൽ മരണ സംഖ്യ ഉയരുന്നു. അറുപതിലധികം മരണമാണ് ഇതുവരെ സംഭവിച്ചത്. മരിച്ചവരിൽ ഇന്ത്യക്കാരും ഉൾപ്പെടുന്നതായാണ് പുതിയ റിപ്പോർട്ടുകൾ. മൂന്ന് ആന്ധ്രാ സ്വദേശികളായ നാരായണ റാവു, ഭാര്യ ഹരിത, കുടുംബ സുഹൃത്ത് എന്നിവരാണ് മരിച്ചത്.
വെസ്റ്റേൺ ന്യൂയോർക്കിലെ ബഫലോയിൽ മാത്രം 34 പേർ മരിച്ചു. ബഫലോ നഗരത്തിലാണ് ഏറ്റവും അധികം മരണവും മറ്റു നാശനഷ്ടങ്ങളുമുണ്ടായത്. കാറിനുള്ളിലും വീടുകളിലും മഞ്ഞിനടിയിലാണു മരിച്ചവരെ കണ്ടെത്തിയത്. അമേരിക്കയിൽ 45 വർഷത്തിടെയുണ്ടാകുന്ന ഏറ്റവും വലിയ ശീതക്കൊടുങ്കാറ്റാണ് ഇത്തവണയുണ്ടായത്. ഇന്നലെ 2,872 ആഭ്യന്തര, അന്താരാഷ്ട്ര വിമാന സർവീസുകൾ റദ്ദാക്കി.