ഭുവനേശ്വർ: ഒഡീഷ ട്രെയിനപകടത്തിന് പിന്നാലെ കിഴക്കൻ മേഖലയിൽ നിന്നും ദക്ഷിണേന്ത്യൻ നഗരങ്ങളിലേക്കുള്ള വിമാനനിരക്ക് കുത്തനെ വർധിച്ചു. ഭുവന്വേശർ, വിശാഖപട്ടണം, ഹൈദരാബാദ്, ചെന്നൈ, ബെംഗളൂരു നഗരങ്ങളിലേക്കുള്ള വിമാനടിക്കറ്റ് നിരക്കാണ് സാധാരണയിലും പലമടങ്ങായി വർധിച്ചത്.
ഒഡീഷ വഴിയുള്ള ട്രെയിൻ ഗതാഗതം സ്തംഭിച്ച സാഹചര്യത്തിലാണ് ഈ മേഖലയിലെ വിമാനടിക്കറ്റ് നിരക്ക് പലമടങ്ങായി വർധിച്ചത്. വെള്ളിയാഴ്ച വൈകിട്ട് അപകടമുണ്ടായതിന് പിന്നാലെ ഈ റൂട്ടിൽ ട്രെയിൻ യാത്രക്കാർ കൂട്ടത്തോടെ വിമാനടിക്കറ്റ് വാങ്ങിയതോടെയാണ് ട്രെൻഡ് മാറിയത്.
ഭുവനേശ്വർ വിമാനത്താവളത്തിൽ നിന്നും 6000-7000 രൂപയ്ക്ക് ബുക്ക് ചെയ്യാമായിരുന്ന പല റൂട്ടുകളിലും ഇപ്പോൾ ടിക്കറ്റ് നിരക്ക് 12000-15000 രൂപയായി ഉയർന്നിട്ടുണ്ട്. എന്നാൽ ടിക്കറ്റ് നിരക്ക് പലമടങ്ങായിട്ടും പല വിമാനങ്ങളിലും ടിക്കറ്റ് ബാക്കിയില്ല. വിശാഖപട്ടണത്ത് 5000-6000 രൂപ നിരക്കിൽ കിട്ടുമായിരുന്ന ടിക്കറ്റുകൾ ഇപ്പോൾ 14000- 16000 രൂപ നിരക്കിലാണ് വിറ്റുപോകുന്നത്. ഇന്ന് 18000 വരെയാണ് പല റൂട്ടുകളിലെ ചാർജ്ജ്. തിങ്കളാഴ്ചയും 15000 രൂപവരെയാണ് ടിക്കറ്റ് നിരക്ക്. കൊൽക്കത്ത – ചെന്നൈ റൂട്ടിൽ ഞായറാഴ്ച വിമാനടിക്കറ്റുകൾ ഒന്നും ലഭ്യമല്ല.
അവസരം മുതലാക്കുന്ന ചെറ്റകൾ