പ്രവാസികൾക്ക് ഇനി ഷാർജയിൽ സ്വന്തമായി ഭൂമിയും കെട്ടിടങ്ങളും വാങ്ങാൻ സാധിക്കും. 2010 നും 2014 നും കൊണ്ടുവന്ന രണ്ട് റിയൽ എസ്റ്റേറ്റ് നിയമങ്ങളിലാണ് ഷാർജ ഭരണകൂടം മാറ്റം വരുത്തിയത്. അതേസമയം വ്യക്തികൾക്ക് പുറമേ കൂട്ടായ്മകളുടെ നേതൃത്വത്തിലുള്ള കൺസേർഷ്യത്തിനും സ്വന്തമായി ഭൂമിയെ കെട്ടിടങ്ങളും വാങ്ങാം.
യു എ ഇ സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഷെയ്ഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസ്മിയാണ് ഇത് സംബന്ധിച്ച നിയമഭേദഗതികളിൽ ഒപ്പുവച്ചത്. നേരത്തേ യു എ ഇ പൗരൻമാർക്കും ജി സി സി രാജ്യങ്ങളിൽ ഉള്ളവർക്കോ മാത്രമാണ് ഷാർജയിൽ ഭൂമിയും കെട്ടിടങ്ങളും വാങ്ങിക്കാൻ അനുമതി ഉണ്ടായിരുന്നുള്ളു.
എന്നാൽ പുതിയ ഭേദഗതിയാനുസരിച്ച് ഏത് രാജ്യത്തുള്ള പൗരനും ഷാർജയിൽ ഭൂമിയും കെട്ടിടവും സ്വന്തമാക്കാം.
സ്വദേശികൾക്ക് പാരമ്പര്യമായിലഭിച്ച ഭൂസ്വത്തുക്കൾ നിയമാനുസൃതമായി വിദേശ പൗരന് കൈമാറാൻ സാധിക്കും. അതേസമയം നിലവിൽ ഭൂമിയോ കെട്ടിടങ്ങളോ സ്വന്തമായുള്ളവർക്ക് എക്സിക്യൂട്ടീവ് കൗൺസിലിന്റെ അടുത്ത ബന്ധുവിന് കൈമാറാം. കൂടാതെ റിയൽ എസ്റ്റേറ്റ് സ്ഥാപനങ്ങൾ, പ്രോജക്ടുകൾ എന്നിവയുടെ ഉടമസ്ഥാവകാശമോ ഓഹരിയോ നിയമ നടപടികൾ പാലിച്ചുകൊണ്ട് വിദേശ പൗരനും നൽകാം. എന്നാൽ റിയൽ എസ്റ്റേറ്റ് രജിസ്ട്രേഷൻ വകുപ്പിന്റെ അനുമതി ലഭിച്ചാൽ മാത്രമേ ഇത് പൂർത്തിയാക്കാൻ സാധിക്കുകയുള്ളു.