ജി-20 അംഗരാജ്യങ്ങളിൽ ഏറ്റവും ഉയർന്ന സാമ്പത്തിക വളർച്ചയുള്ള രാജ്യം സൗദി അറേബ്യയെന്ന് റിപ്പോർട്ടുകൾ.വിക്സിത രാജ്യങ്ങളുടെ കൂട്ടായ്മയാണ് ജി-20. ഓർഗനൈസേഷൻ ഫോർ ഇക്കണോമിക് കോർപ്പറേഷൻ ആൻഡ് ഡെവലപ്പ്മെന്റ് (ഒ ഇ സി ഡി പുറത്തിറക്കിയ റിപ്പോട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ഈ വർഷം പൂർത്തിയാവുന്നതോടെ സൗദിയുടെ സമ്പത് വ്യവസ്ഥ 9.9 ശതമാനം വളർച്ച നേടും. 2030 ഇൽ ആറ് ശതമാനം വളർച്ച കൈവരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും റിപ്പോർട്ടിൽ പറയുന്നു. അതേസമയം ആഗോള സമ്പദ് വ്യവസ്ഥ വെല്ലുവിളികൾ നേരിടുന്ന സാഹചര്യത്തിലാണ് സൗദി അറേബ്യയ്ക്ക് ഈ നേട്ടം കൈവരിക്കാൻ സാധിച്ചത്.
സുസ്ഥിര സാമ്പത്തിക വളർച്ച പ്രോത്സാഹിപ്പിക്കുന്നതിനും നയപരമായ മാനദണ്ഡങ്ങൾ വികസിപ്പിക്കുന്നതിനും വിപണി അധിഷ്ഠിത സമ്പദ് വ്യവസ്ഥകളുള്ള 37 രാജ്യങ്ങളുടെ സർക്കാർ സഹകരിക്കുന്ന പ്രത്യേക ഫോറമാണ് ഒ ഇ സി ഡി. അതേസമയം സൗദിയുടെ ഘടനാപരമായ പരിഷ്കാരങ്ങൾ തുടർച്ചയായി നടപ്പാക്കുന്നത് ശക്തവും സമഗ്രവും പരിസ്ഥിതി സൗഹൃദവുമായ വീണ്ടെടുക്കാൻ നടത്താൻ സഹായിച്ചിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.