ലോകത്തെ ഇരുണ്ട കാലത്തിലേക്ക് നയിച്ച ഇറ്റലിയുടെ സ്വേച്ഛാധിപതി ബെനിറ്റോ മുസ്സോളിനിയെ വധിക്കാൻ ശ്രമിച്ച ഐറിഷ് വനിതയുടെ ഓര്‍മയ്ക്കായി അയർലൻഡില്‍ സ്മാരകഫലകം അനാച്ഛാദനം ചെയ്തു. ഡബ്ലിനിലെ 12 മാരിയൺ സ്ക്വയറിലാണ് വയലറ്റ് ഗിബ്സൺ എന്ന ഐറിഷ് വനിതയ്ക്കായി ഡബ്ലിന്‍ സിറ്റി കൗണ്‍സില്‍ ഫലകം സ്ഥാപിച്ചത്.
1926 ൽ റോമിൽ വച്ചായിരുന്നു പ്രസംഗിച്ചുകൊണ്ടിരുന്ന മുസ്സോളിനിക്ക് നേരെ വയലറ്റ് ഗിബ്സൺ വെടിയുതിർത്തത്. ആദ്യ തവണ വെടിയുതിര്‍ത്തപ്പോള്‍ ബുള്ളറ്റ് മുസ്സോളിനിയുടെ മൂക്കിനെ തൊട്ടുരുമ്മിക്കൊണ്ടായിരുന്നു കടന്ന് പോയത്. രണ്ടാം ശ്രമത്തില്‍ വയലറ്റ് ഗിബ്സൺ ഉപയോഗിച്ച തോക്ക് ജാം ആവുകയും ഉടന്‍ തന്നെ പോലീസ് അവരെ പിടികൂടുകയും ചെയ്തു. പിന്നീട് ഇവരെ ഇറ്റലിയില്‍ നിന്നും ഇംഗ്ലണ്ടിലേക്ക് അവരെ നാടുകടത്തി. ശിഷ്ടകാലം ഇംഗ്ലണ്ടിലെ ഒരു മാനസികാരോഗ്യ ആശുപത്രിയിലായിരുന്നു അവരുടെ ജീവിതം. 1956 ല്‍ അവര്‍ അവിടെ വച്ചുതന്നെ മരണപ്പെടുകയും ചെയ്തു.
ഐറിഷ് വനിതകളുടെ ചരിത്രത്തിലും, അയര്‍ലന്‍ഡിലെ ജനങ്ങള്‍ക്കിടയിലും വയലറ്റ് ഗിബ്സന് അര്‍ഹിക്കുന്ന സ്ഥാനം നല്‍കേണ്ട സമയമായി എന്ന് ഡബ്ലിന്‍ സിറ്റി കൗണ്‍സിലർ മാനിക്സ് ഫ്ലിൻ പറഞ്ഞു. സ്മാരകഫലകം അനാച്ഛാദനം ചെയ്തുകൊണ്ട് സംസാരിക്കവെയാണ് മാനിക്സ് ഇക്കാര്യം പറഞ്ഞത്.