റമദാന് മാസപ്പിറവി നിരീക്ഷിക്കാന്‍ ജനങ്ങൾക്ക് സൗദി സുപ്രിംകോടതി നിര്‍ദ്ദേശം നൽകി. ചൊവ്വാഴ്ച സൂര്യാസ്തമയത്തിന് ശേഷം എല്ലാവരും നിരീക്ഷിച്ച് വിവരം കോടതിയെ അറിയിക്കണമെന്നാണ് നിർദേശം. ഇതിനിടയിൽ റമദാനെ വരവേല്‍ക്കാനുള്ള ഒരുക്കത്തിലാണ് ഇരു ഹറം ഉള്‍പ്പെടെയുള്ള ആരാധനാലയങ്ങള്‍.
ശഅബാന്‍ ഇരുപത്തിയൊമ്പത് പൂര്‍ത്തിയാകുന്ന ദിവസമാണ് ചൊവ്വാഴ്ച. നഗ്ന നേത്രങ്ങള്‍ കൊണ്ടോ ബൈനോകുലറിലൂടെയോ മാസപ്പിറവി ദര്‍ശിക്കുന്നവര്‍ അടുത്തുള്ള കോടതിയെ ഉടൻ തന്നെ വിവരമറിയിക്കണം. സൂര്യാസ്തമയത്തിന് ഏകദേശം ഒൻപത് മിനുട്ട് മുൻപായി ചന്ദ്രന് അസ്തമിക്കുന്ന ദിവസമാണിത്. അതുകൊണ്ട് തന്നെ ചൊവ്വാഴ്ച മാസപ്പിറവി ദര്‍ശിക്കാനുള്ള സാധ്യത കുറവാണെന്നാണ് ഈ രംഗത്തുള്ളവര്‍ പറയുന്നത്.
രാജ്യത്തെ പള്ളികളെല്ലാം റമദാനെ വരവേല്‍ക്കാനുള്ള ഒരുക്കത്തിലാണ്. ഇരു ഹറം ഉള്‍പ്പെടെയുള്ള പള്ളികളില്‍ വിപുലമായ സൗകര്യങ്ങളാണ് ഇതിനായി ഒരുക്കിയിട്ടുള്ളത്. കൂടാതെ കോവിഡിന് ശേഷം മദീനയിലെ പ്രവാചക പള്ളിയുടെ മുഴുവന്‍ കവാടങ്ങളും ഇത്തവണ തുറന്ന് നല്‍കുമെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. അതേസമയം രാജ്യത്തെ ഷോപ്പിംഗ് മാളുകളുമായി ചേർന്ന് 140 ൽ പരം ഉല്പന്നങ്ങള്ക്ക് മന്ത്രാലയം പ്രത്യേക വിലക്കിഴിവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.