9 വര്‍ഷത്തിനിടയില്‍ പിറന്ന 3 കുട്ടികള്‍ക്കും ഒരേ ജന്മദിനമെന്ന അപൂർവ്വതയ്ക്ക് സാക്ഷിയായി പ്രവാസി ദമ്പതികൾ. കണ്ണൂര്‍ സ്വദേശിനിയായ ഹലീമ മുസ്തഫയ്ക്കും തയ്സീര്‍ അബ്ദുള്‍ കരീമിനുമാണ് ഒൻപത് വർഷത്തിനിടയിൽ ഒരേ ദിവസം തന്നെ കുഞ്ഞുങ്ങളുണ്ടായത്. 17 ബില്യണില്‍ ഒരാള്‍ക്ക് മാത്രം സംഭവിക്കാവുന്ന അപൂര്‍വ്വതയ്ക്കാണ് പ്രവാസി ദമ്പതികള്‍ സാക്ഷിയായിട്ടുള്ളത്.
2014 മാര്‍ച്ച് 14നാണ് മൂത്ത മകള്‍ തനിഷ തഹാനി ജനിക്കുന്നത്. 2018ല്‍ രണ്ടാമത്തെ മകനായ മുഹമ്മദ് എമിന് ജനിച്ചു. 2023 മാര്‍ച്ച് 14നാണ് ഇളയ മകനായ ഹൈസിന് ഹമ്മദ് ജനിക്കുന്നത്. അങ്ങനെ മാർച്ച് 14 ഈ കുടുംബത്തിന്റെ സ്വന്തമായി. മൂത്ത കുട്ടിക്ക് 9 വയസാണ് പ്രായം രണ്ടാമന് അഞ്ചും നവജാത ശിശുവിന് രണ്ട് ആഴ്ചയുമാണ് പ്രായം.
ദൈവത്തിന്റെ അനുഗ്രഹമാണ് ഇത്തരമൊരു അപൂര്‍വ സംഭവത്തിന് കാരണമായതെന്നാണ് ദമ്പതികളുടെ പ്രതികരണം. കൂടാതെ മാർച്ചിനോട് അനുബന്ധിച്ച് റമദാൻ മാസം കൂടി എത്തിച്ചേരുന്നതിനാൽ തങ്ങളുടെ കുടുംബത്തിന് റമദാന് മാസം കൂടുതല്‍ പ്രത്യേകതയുള്ളതായി മാറിയെന്നാണ് കണ്ണൂര്‍ സ്വദേശികളായ ദമ്പതികള്‍ പറയുന്നത്. കഴിഞ്ഞ 16 വര്‍ഷത്തോളമായി അബുദാബിയിലാണ് തയ്സീര്‍ ജോലി ചെയ്യുന്നത്. ലുലു ഗ്രൂപ്പ് ഇന്റര്‍നാഷണലില്‍ കാറ്റഗറി മാനേജരായി ജോലി ചെയ്യുകയാണ് തയ്സീര്‍. ഒരേ ദിവസം പിറന്ന കുട്ടികളുടെ റെക്കോര്‍ഡ് നിലവിലുള്ളത് അഞ്ച് കുട്ടികളുള്ള ഒരു കുടുംബത്തിനാണ്. 1966ലാണ് ഈ റെക്കോര്‍ഡ്.