ട്വന്റി-20 ലോകകപ്പ് പോരാട്ടങ്ങൾക്ക് നാളെ ഓസ്ട്രേലിയയില്‍ തുടക്കമാകും. ഗ്രൂപ്പ് ഘട്ട മത്സരങ്ങളാണ് നാളെ മുതൽ ആരംഭിക്കുക. ആദ്യ മത്സരത്തില്‍ നാളെ ഏഷ്യാ കപ്പ് ജേതാക്കളായ ശ്രീലങ്ക നമീബിയയെയും യുഎഇ നെതര്‍ലന്റ്സിനെയും നേരിടും. ആരാധകർ കാത്തിരിക്കുന്ന ഇന്ത്യ-പാകിസ്ഥാൻ മത്സരം 23നാണ്. നവംബര്‍ 13നാണ് ഫൈനല്‍.
എട്ട് ടീമുകളെ രണ്ട് ഗ്രൂപ്പുകളായി തിരിച്ചാണ് യോഗ്യത മത്സരങ്ങള്‍ നടക്കുക. ഇതില്‍ നിന്നും നാല് ടീമുകള്‍ സൂപ്പര്‍ 12 ലേക്ക് കടക്കും. നമീബിയ, ശ്രീലങ്ക, നെതർലൻഡ്സ്, യുഎഇ എന്നീ ടീമുകള്‍ എ ഗ്രൂപ്പിലും വെസ്റ്റ് ഇൻഡീസ്, സ്കോട്ട്ലൻഡ്, അയർലൻഡ്, സിംബാബ്വെ എന്നീ ടീമുകള്‍ ഗ്രൂപ്പ് ബിയിലും മത്സരിക്കും.
യോഗ്യത റൗണ്ടിന് ശേഷം ഒക്ടോബര്‍ 22നാണ് സൂപ്പര്‍ 12 ആരംഭിക്കുന്നത്. ഇന്ത്യ, അഫ്ഗാനിസ്ഥാൻ, ഓസ്ട്രേലിയ, ബംഗ്ലാദേശ്, ഇംഗ്ലണ്ട്, ന്യൂസിലാൻഡ്, പാകിസ്ഥാൻ, ദക്ഷിണാഫ്രിക്ക എന്നീ ടീമുകള്‍ സൂപ്പര്‍ 12ലേക്ക് നേരിട്ട് യോഗ്യത ഉറപ്പിച്ചിട്ടുണ്ട്.
All the 16 captains in one frame ???? ????#NewCoverPic | #T20WorldCup pic.twitter.com/WJXtu0JEvx
— ICC (@ICC) October 15, 2022