പെന്ഷന് മുടങ്ങിയതിനെതിരെ മറിയക്കുട്ടി നല്കിയ ഹര്‍ജിയില്‍ സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് ഹൈക്കോടതി. മറിയക്കുട്ടിക്ക് പെന്ഷന് നല്‍കണം, അല്ലെങ്കില്‍ മറിയക്കുട്ടിയുടെ മൂന്ന് മാസത്തെ ചെലവ് സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും ഹൈക്കോടതി വിമര്‍ശിച്ചു.
വിധവാ പെന്ഷന് കുടിശിക വേണമെന്ന് ആവശ്യപ്പെട്ടാണ് മറിയക്കുട്ടി ഹര്‍ജി നല്‍കിയത്. കേന്ദ്ര വിഹിതം കിട്ടിയില്ലെന്നായിരുന്നു സര്‍ക്കാര്‍ ഇതിന് മറുപടിയായി നല്‍കിയത്.
എന്നാല്‍ ക്രിസ്തുമസിന് പെന്ഷന് ചോദിച്ചു വന്നത് നിസാരം ആയി കാണാന്‍ ആവില്ല. മറിയക്കുട്ടി 78 വയസുള്ള സ്ത്രീ ആണെന്നും ഹൈക്കോതി ചൂണ്ടിക്കാട്ടി.
സര്‍ക്കാരിന്റെ കയ്യില്‍ പണമില്ലെന്ന് പറയരുത്. പല ആവശ്യങ്ങള്‍ക്കായി സര്‍ക്കാര്‍ പണം ചെലവഴിക്കുന്നുണ്ട്. ഈ പണം കൊടുക്കേണ്ടത് അത്യാവശ്യമാണ്. കോടതിയ്ക്ക് പൗരന്റെ ഒപ്പം നിന്നേ പറ്റൂ. 1600 രൂപ സര്‍ക്കാരിന് ഒന്നുമല്ല. പക്ഷെ മറിയക്കുട്ടിക്ക് അത് വലിയ തുകയാണെന്നും ഹോക്കോടതി പറഞ്ഞു.
‘ ഇതുവരെ ജൂലെ വരെയുള്ള പെന്ഷന് ആണ് ലഭിച്ചത്. മാസാമാസം ലഭിക്കുന്ന 1600 രൂപയില്‍ നിന്നാണ് മരുന്നുള്‍പ്പെടെയുള്ള ആവശ്യ സാധനങ്ങള്‍ വാങ്ങിയിരുന്നത്. പെന്ഷന് മുടങ്ങിയതിനാല്‍ ജീവിതം വഴിമുട്ടി. പെന്ഷന് തുകയില്‍ നിന്നാണ് ചെലവുകള്‍ നടന്നിരുന്നത്. തനിക്ക് മൂന്ന് മക്കളാണുള്ളത്. അവര്‍ പല സ്ഥലങ്ങളിലാണ് താമസം. കേന്ദ്ര വിഹിതം മുടങ്ങിയതാണ് പെന്ഷന് കിട്ടുന്നതിനുള്ള തടസ്സമെന്നാണ് അറിയുന്നത്. അത് മുടക്കമുണ്ടെങ്കില്‍ കുടിശ്ശിക തുക സംസ്ഥാനത്തിന് നല്‍കുന്നതിനായി ഇടപെടല്‍ വേണമെന്നാണ് മറിയക്കുട്ടിയുടെ ഹര്‍ജിയില്‍ പറയുന്നത്.