സ്മാർട്ട് ഫോൺ ഉപയോഗിച്ച് സെൽഫി എടുക്കുക എന്നത് ഇന്നത്തെ ആളുകൾക്കിടയിൽ ഒരു ഹരമാണ്. എന്നാൽ കാട്ടിൽ സ്ഥാപിച്ചിരുന്ന ക്യാമറ കണ്ടെത്തിയ ഒരു കരടി ഒറ്റ രാത്രി കൊണ്ട് 400 സെൽഫികൾ എടുത്തുവെന്ന വാർത്തയാണ് ഇപ്പോൾ വൈറലാവുന്നത്. ക്യാമറയിൽ ആകെ പതിഞ്ഞിട്ടുള്ളത് 580 ചിത്രങ്ങളാണ്. അതിൽ 400ഉം ‘സെൽഫി’കളാണ്.
അമേരിക്കയിലെ കൊളറാഡോയിലുള്ള ഒരു വന്യജീവി സങ്കേതത്തിലാണ് വിചിത്രമായ ഈ സംഭവം. സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെ വന്യ ജീവി സങ്കേതത്തിലെ അധികൃതർ തന്നെയാണ് ഈ ചിത്രങ്ങൾ പങ്കുവച്ചിട്ടുണ്ട്. വളരെ രസകരമായ കമ്മെന്റുകളും ചിത്രത്തിന് ലഭിച്ചിട്ടുണ്ട്.
46,000 ഏക്കറിലുള്ള വനത്തിൽ ആകെ ഒൻപത് ക്യാമറകളാണ് സ്ഥാപിച്ചിട്ടുള്ളത്. മുന്നിൽ ചലനങ്ങളുണ്ടായാൽ ക്യാമറ ചിത്രങ്ങളെടുക്കാൻ തുടങ്ങും. രാത്രിയിലും തെളിച്ചമുള്ള ചിത്രങ്ങളെടുക്കാൻ ഈ ക്യാമറകൾക്ക് കഴിയും. ഇത്തരത്തിലുള്ള ഒരു ക്യാമറ യാണ് കരടിയുടെ ശ്രദ്ധിയിൽപ്പെട്ടത്. ശേഷം കരടി സെൽഫികൾ എടുത്തുകൂട്ടുകയും ചെയ്തു.