അഫ്ഗാൻ തലസ്ഥാനമായ കാബൂളിൽ വിദ്യാഭ്യാസ സ്ഥാപനത്തിൽ ചാവേർ ആക്രമണം നടന്നു. പ്രവേശന പരീക്ഷ നടക്കുകയായിരുന്ന കാജ് എഡ്യൂക്കേഷൻ സെന്ററിനു നേരെയാണ് ആക്രമണം ഉണ്ടായത്. ആക്രമണത്തിൽ 19 പേർ കൊല്ലപ്പെടുകയും 27 ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്തെന്ന് കാബൂൾ സുരക്ഷാ കമാൻഡർ വക്താവ് ഖാലിദ് സദ്രാൻ അറിയിച്ചു.
മരണ സംഖ്യ ഉയരാൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തുന്നത്. അതേസമയം സ്ഫോടന സ്ഥലത്ത് നിന്ന് പരിക്കേറ്റ 15 പേരെയും ഒൻപത് മൃതദ്ദേഹങ്ങളെയും ആശുപത്രികളിലേക്ക് മാറ്റിയിട്ടുണ്ട്. മറ്റ് മൃതദ്ദേഹങ്ങൾ ക്ലാസ്സ് മുറികൾക്കുള്ളിലെ കസേരകൾക്കും മേശകൾക്കുമിടയിൽ കുടുങ്ങി കിടക്കുകയാണ്. എന്നാൽ സ്ഫോടനം നടന്ന സ്ഥലത്തുള്ളവർ മുൻകാലങ്ങളിൽ ഇസ്ലാമിക് സ്റ്റേറ്റ് ആക്രമണം ലക്ഷ്യം വച്ചിരുന്ന ജനതയാണ്.