ന്യൂയോർക്ക് സിറ്റിയിൽ കുടിയേറ്റക്കാരുടെ കുത്തൊഴുക്കിനെ തുടർന്നുള്ള പ്രതിസന്ധി പരിഹരിക്കാൻ മേയർ എറിക് ആഡംസ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഏപ്രിലിനുശേഷം 17,000-ത്തിലധികം പേരാണ് തെക്കൻ അതിർത്തിയിൽ നിന്ന് നഗരത്തിലെത്തിയത്. ടെക്സസ്, അരിസോണ, ഫ്ലോറിഡ തുടങ്ങിയ റിപ്പബ്ലിക്കൻ സംസ്ഥാനങ്ങൾ സമീപ മാസങ്ങളിൽ ഡെമോക്രാറ്റിക് പ്രദേശങ്ങളിലേക്ക് കുടിയേറ്റക്കാരെ അയയ്ക്കുന്നുണ്ട്.
ടെക്സാസിലെ എൽ പാസോ, നഗര വിഭവങ്ങളുടെ ബുദ്ധിമുട്ട് ലഘൂകരിക്കുന്നതിനായി ന്യൂയോർക്ക് സിറ്റിയിലേക്കും ചിക്കാഗോയിലേക്കും കുടിയേറ്റക്കാർക്ക് സൗജന്യ യാത്രകൾ വാഗ്ദാനം ചെയ്യുന്നുണ്ട്. കൂടാതെ എൽ പാസോ മാത്രം ടെക്സസ് ഗവർണർ അയച്ചതിനേക്കാൾ 9,000 കുടിയേറ്റക്കാരെ രണ്ട് വടക്കൻ നഗരങ്ങളിലേക്ക് കയറ്റി അയച്ചിട്ടുണ്ട്. ഒക്ടോബർ വരെ ടെക്സസ് 60-ലധികം ബസുകളിലായി സംസ്ഥാനത്ത് എത്തിയ 3,100 കുടിയേറ്റക്കാരെ ന്യൂയോർക്കിലേക്ക് അയച്ചതായി ഔദ്യോഗിക വൃത്തങ്ങൾ പറഞ്ഞു. അടുത്തിടെയാണ് 5,500 കുടിയേറ്റ വിദ്യാർത്ഥികളെ പ്രവേശിപ്പിച്ചത്
സെപ്റ്റംബർ മുതൽ ഓരോ ദിവസവും ശരാശരി അഞ്ച് മുതൽ ആറ് വരെ ബസുകൾ നഗരത്തിൽ എത്തുന്നുണ്ടെന്ന് ആഡംസ് പത്രസമ്മേളനത്തിൽ പറഞ്ഞു. സിറ്റി ഷെൽട്ടർ സംവിധാനത്തിലുള്ള അഞ്ചിൽ ഒരാൾ നിലവിൽ അഭയം തേടുന്നവരാണ്. എത്തുന്നവരിൽ പലരും സ്കൂൾ പ്രായമായ കുട്ടികളുള്ള കുടുംബങ്ങളാണെന്നും ഗുരുതരമായ വൈദ്യസഹായം ആവശ്യമുള്ളവരാണെന്നും അദ്ദേഹം പറഞ്ഞു. ആയിരക്കണക്കിന് അഭയാർത്ഥികളെ പിന്തുണയ്ക്കുന്ന ജോലി ഏറ്റെടുക്കാൻ ഒരിക്കലും ഒരു കരാറും ഉണ്ടായിരുന്നില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മറ്റ് മുൻഗണനകൾക്കായി നഗരത്തിന് ഫണ്ടിംഗ് തീർന്നുപോകാൻ പോകുന്നു. ന്യൂയോർക്ക് സിറ്റി കഴിയുന്നതെല്ലാം ചെയ്യുന്നുണ്ട്. പക്ഷേ സഹായിക്കാനുള്ള കഴിവിന്റെ പരിധിയി കഴിഞ്ഞിരിക്കുകയാണ്. അതേസമയം നഗരത്തിലെ സാമൂഹിക സേവനങ്ങളെ രാഷ്ട്രീയ നേട്ടത്തിനായി മറ്റു ചിലർ ചൂഷണം ചെയ്യുകയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കുടിയേറ്റ പ്രവാഹത്തിന്റെ ആഘാതം ലഘൂകരിക്കാനാണ് ഈ തന്ത്രമെന്ന് അതിർത്തി സംസ്ഥാനങ്ങളിലെ റിപ്പബ്ലിക്കൻ ഉദ്യോഗസ്ഥർ പറയുന്നു.
അതേസമയം യുഎസ് അതിർത്തി കടക്കുന്ന കുടിയേറ്റക്കാരുടെ എണ്ണം കുറയ്ക്കുന്നതിന് പ്രസിഡന്റ് ജോ ബൈഡന്റെ ഭരണത്തിന്മേൽ സമ്മർദ്ദം വർദ്ധിപ്പിക്കുന്നതിനാലാണ് ഈ നടപടി രൂപകൽപ്പന ചെയ്തതെന്ന് ഔദ്യോഗിക വൃത്തങ്ങൾ വ്യക്തമാക്കി. ന്യൂയോർക്കിനുള്ള സാമ്പത്തിക സഹായം കൂട്ടണമെന്ന് ഫെഡറൽ, സ്റ്റേറ്റ് അധികൃതരോട് ആഡംസ് ആവശ്യപ്പെട്ടു.