അമിതാഭ് ബച്ചന്റെ പേരും ചിത്രവും ശബ്ദവുമെല്ലാം അനുമതിയില്ലാതെ ഉപയോഗിക്കരുതെന്ന് ഡൽഹി ഹെെക്കോടതി ഉത്തരവ്. തന്റെ പേരും ചിത്രവും ശബ്ദവും അനുവാദമില്ലാതെ ഉപയോഗിക്കുന്നത് തടയണമെന്നാവശ്യപ്പെട്ട് അമിതാഭ് ബച്ചൻ നൽകിയ ഹർജിയിലാണ് ഉത്തരവ്. ഒരു വ്യക്തി എന്ന നിലയിൽ ഇത് തന്റെ അവകാശമാണെന്നും അത് സംരക്ഷിക്കണമെന്നും നടൻ ഹർജിയിൽ പറയുന്നു.
ഹർജിക്കാരൻ അറിയപ്പെടുന്ന വ്യക്തിത്വവും വിവിധ പരസ്യങ്ങളിൽ വേഷമിട്ട ആളുമാണെന്നതിൽ തർക്കമില്ലെന്നും. എന്നാൽ അനുമതിയോ അംഗീകാരമോ ഇല്ലാതെ അദ്ദേഹത്തിന്റെ താരപദവി ഉപയോഗിച്ച് മറ്റുള്ളവർ അവരുടെ ബിസിനസ് വളർത്തുന്നതും അവരുടെ ഉൽപ്പന്നങ്ങൾ വിൽക്കുന്നതും അമിതാഭ് ബച്ചനിൽ അതൃപ്തിയുണ്ടാകുന്നു. ഇത് കേസെടുക്കാവുന്ന കുറ്റമാണെന്ന് ജസ്റ്റിസ് നവീൻ ചൗള പറഞ്ഞു.
ഈ ഉത്തരവ് ഇറക്കിയിലെങ്കിൽ അത് അമിതാഭ് ബച്ചനെ ദോഷമായി ബാധിക്കുമെന്നും അദ്ദേഹത്തെ അപകീർത്തിപ്പെടുത്തുമെന്നും കോടതി ചൂണ്ടിക്കാട്ടി. കേന്ദ്ര ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയത്തോടും ടെലികോം സേവനദാതാക്കളോടും അത്തരം കണ്ടന്റുകൾ നീക്കം ചെയ്യണമെന്നും കോടതി നിർദേശിച്ചു.