തിരുവന്തപുരം: പ്ലസ് വൺ സീറ്റ് ക്ഷാമം സബ്മിഷനായി സഭയിൽ ഉന്നയിച്ച് എംഎൽഎയും പിണറായി മന്ത്രി സഭയിൽ അംഗവുമായിരുന്ന അഹമ്മദ് ദേവർകോവിൽ. സർക്കാർ ഫലപ്രദമായി ഇടപെടുന്നുണ്ടെങ്കിലും പ്ലസ് വൺ സീറ്റ് ക്ഷാമം നിലനിൽക്കുന്നുണ്ടെന്നും 21,000 കുട്ടികൾ സീറ്റ് കിട്ടാതെ സാഹചര്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വിദ്യാഭ്യാസ മന്ത്രി അടിയന്തരമായി ഇടപെടണെമന്നും അദേഹം കൂട്ടിചേർത്തു. എന്നാൽ ലപ്പുറത്ത് പ്ലസ് വൺ സീറ്റ് ക്ഷാമം ഇല്ലെന്ന് ആവർത്തിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. പ്ലസ് വൺ സീറ്റ് വിഷയത്തില്‍ അണ് എയ്ഡഡ് മേഖലയിലെ സീറ്റുകളുടെ കണക്ക് സഭയില്‍ ആവര്‍ത്തിക്കുകയായിരുന്നു വിദ്യാഭ്യാസ മന്ത്രി.
17298 പേർക്കാണ് ഇനി സീറ്റ് കിട്ടാൻ ഉള്ളത്. സപ്ലിമെന്ററി അലോട്ട്മെന്റ് കഴിയുമ്പോൾ 7408 സീറ്റ് പ്രശ്നം വരും. അതിൽ നാളെ വിദ്യാർത്ഥി സംഘടനകളുമായി ചർച്ച നടത്തി പരിഹരിക്കുമെന്നും വി ശിവന്‍കുട്ടി സഭയില്‍ പറഞ്ഞു.