തിരുവനന്തപുരം: എസ്എസ്എൽസി പരീക്ഷയിൽ 99.94 ശതമാനം വിജയം. 68,604 വിദ്യാർത്ഥികൾ ഫുൾ എ പ്ലസ് നേടി. ഏറ്റവും കൂടുതൽ എ പ്ലസ് മലപ്പുറം ജില്ലയിലാണ് 4856. പാലാ മൂവാറ്റുപുഴ ഉപജില്ലകളിൽ നൂറുശതമാനം വിജയമാണ് ഉണ്ടായത്. കണ്ണൂർ ജില്ലയിലാണ് ഏറ്റവും കൂടുതൽ വിജയശതമാനം 99.94. 2581 സ്കൂളുകളിൽ നൂറ് ശതമാനം വിജയം രേഖപ്പെടുത്തി.
1876 കുട്ടികൾ പരീക്ഷ എഴുതിയ മലപ്പുരം എടരിക്കോട് സ്കൂൾ നൂറ് ശതമാനം വിജയം നേടി. ആകെ 4.19 ലക്ഷം വിദ്യാർത്ഥികളാണ് ഇക്കുറി എസ്.എസ്.എൽ.സി പരീക്ഷയെഴുതിയത്. ഇതിൽ 417864 വിദ്യാർത്ഥികൾ ഉപരിപഠനത്തിന് യോഗ്യത നേടി. 1,38,086 കുട്ടികൾക്ക് ഗ്രേസ് മാർക്ക് ലഭിച്ചു.
ജൂണ്‍ ഏഴ് മുതൽ 14 വരെ സേ പരീക്ഷ നടക്കും. വിജയിച്ചവർക്ക് ജൂണ്‍ ആദ്യവാരം തന്നെ സർട്ടിഫിക്കറ്റ് നൽകുമെന്ന് എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു കൊണ്ട് വിദ്യാഭ്യാസമന്ത്രി വി.ശിവൻ കുട്ടി അറിയിച്ചു. സർക്കാർ – എയ്ഡഡ് സ്കൂളുകളിൽ വിജയശതമാനം കൂടിയെന്നും അണ് എയ്ഡഡ് സ്കൂളുകൾ കുറഞ്ഞു വരുന്ന പ്രവണതയാണ് കാണുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.