ഇസ്ലാമോഫോബിയയെ ചെറുക്കുന്നതിന് മാർച്ച് 15 ആദ്യ അന്താരാഷ്ട്ര ഇസ്ലാമോഫോബിയ ദിനം ആചരിക്കാനൊരുങ്ങി ഐക്യരാഷ്ട്രസഭ. 2022ൽ യുഎൻ പൊതുസഭയുടെ പ്രമേയം എകപക്ഷീയമായി അംഗീകരിച്ചതിനെ തുടർന്നാണ് ഇസ്ലാമോഫോബിയ വിരുദ്ധ ദിനം അന്താരാഷ്ട്ര ദിനമായി ആചരിക്കാൻ തീരുമാനിച്ചത്. നിലവിൽ മുസ്ലിം വിഭാഗങ്ങൾക്കെതിരായി വർദ്ധിച്ചുവരുന്ന വിദ്വേഷവും വിവേചനവും അക്രമവും നേരിടുന്നതിന് ദിനാചരണം സഹായകമാകുമെന്നാണ് യുഎൻ അധികൃതർ വിലയിരുത്തുന്നത്.
സമാധാനം, സഹിഷ്ണുത, മനുഷ്യാവകാശങ്ങൾ, മത വൈവിധ്യങ്ങൾ എന്നിവയോടുള്ള ആദരവ് പ്രോത്സാഹിപ്പിക്കാൻ ദിനാചരണം ആഹ്വാനം ചെയ്യുന്നുവെന്ന് യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് സിൻഹുവ പറഞ്ഞു. കൂടാതെ വിശ്വാസത്തിന്റെ പേരിൽ മുസ്ലിം വിഭാഗക്കാർ മുൻവിധിക്ക് ഇരയാകുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സംവാദവും മതസൗഹാർദ്ദവും പ്രോത്സാഹിപ്പിക്കാൻ ഒന്നിച്ച് പ്രവർത്തിക്കുന്നതിന് ലോകമെമ്പാടുമുള്ള മത നേതാക്കളോട് യുഎൻ മേധാവി നന്ദി അറിയിച്ചു. അതേസമയം മൂന്നിരട്ടി മുസ്ലിം സ്ത്രീകൾ വിവേചനത്തിന് ഇരയാകുന്നുണ്ടെന്നാണ് കണക്കുകൾ. അതുകൊണ്ടാണ് ക്രൈസ്റ്റ് ചർച്ച് മസ്ജിദിൽ ഉണ്ടായ വെടിവെപ്പിൽ 51 പേർ കൊല്ലപ്പെട്ട മാർച്ച് 15 തന്നെ ഇസ്ലാമോഫോബിയ വിരുദ്ധ ദിനമായി തെരഞ്ഞെടുത്തത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.