തിരുവനന്തപുരം: കടലാക്രമണ സാധ്യത മുൻനിർത്തി കേരള തീരത്ത് റെഡ് അലർട്ട് പ്രഖ്യാപിച്ചു. കേരളത്തിൽ കൂടാതെ തെക്കൻ തമിഴ്നാടിൻ്റെ തീരമേഖലകളിലും ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. മേഖലയിലുള്ള മുഴുവൻ മത്സ്യബന്ധനയാനങ്ങളോടും തീരം വിടാൻ നിർദേശിച്ചിട്ടുണ്ട്. കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായിട്ടാണ് കേരള തീരത്തും, തെക്കൻ തമിഴ്നാട് തീരത്തും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) റെഡ് അലർട്ട് പ്രഖ്യാപിച്ചത്.
ഇന്ത്യൻ തീരത്ത് നിന്ന് ഏകദേശം 10,000 km അകലെ തെക്കൻ അറ്റ്ലാന്റിക് സമുദ്രത്തിൽ നിന്ന് ഏപ്രിൽ 26 ന് ആരംഭിച്ച ഈ പ്രതിഭാസം ഏപ്രിൽ 28 ന് തെക്കൻ ഇന്ത്യൻ സമുദ്രത്തിൽ എത്തിച്ചേർന്ന തിരമാലകൾ നാളെ രാവിലെ 2.30 ഓടെ ഇന്ത്യയുടെ തെക്കൻ തീരങ്ങളിൽ എത്തിച്ചേരാൻ സാധ്യത..
കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്തും, തെക്കൻ തമിഴ്നാട് തീരത്തും, തീരപ്രദേശത്തിന്റെ താഴ്ന്ന പ്രദേശങ്ങളിലും നാളെ (04-05-2024) രാവിലെ 02.30 മുതൽ 05-05-2024 രാത്രി 11.30 വരെ അതി തീവ്ര തിരമാലകൾ കാരണം ശക്തിയേറിയ കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു*
ഇന്ത്യൻ തീരത്ത് നിന്ന് ഏകദേശം 10,000 km അകലെ തെക്കൻ അറ്റ്ലാന്റിക് സമുദ്രത്തിൽ നിന്ന് ഏപ്രിൽ 26 ന് ആരംഭിച്ച ഈ പ്രതിഭാസം ഏപ്രിൽ 28 ന് തെക്കൻ ഇന്ത്യൻ സമുദ്രത്തിൽ എത്തിച്ചേർന്ന തിരമാലകൾ നാളെ രാവിലെ 2.30 ഓടെ ഇന്ത്യയുടെ തെക്കൻ തീരങ്ങളിൽ എത്തിച്ചേരാൻ സാധ്യത..
കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കുക.
1. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം.
2. മൽസ്യബന്ധന യാനങ്ങൾ (ബോട്ട്, വള്ളം, മുതലായവ) ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മൽസ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം.
3. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കുക.
4. ഇന്ന് രാത്രി 10 മണി മുതൽ എല്ലാ ബീച്ചുകളിൽ നിന്നും ആളുകളെ ഒഴിവാക്കണം.
പുറപ്പെടുവിച്ച സമയവും തീയതിയും: 03.45 PM; 03-05-2024