കാസർഗോഡ്: ഷാർജയിൽ സൂപ്പർമാർക്കറ്റ് നടത്തിയിരുന്ന കാസർഗോഡ് സ്വദേശി അബ്ദുൾ ഗഫൂറിന്റെ മരണം കൊലപാതകമെന്ന് തെളിഞ്ഞു. ബ്ദുൽ ഗഫൂറിനെ 2023 ഏപ്രില്‍ 14 നാണ് വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.കൊലപാതകത്തിൽ കൂളിക്കുന്ന് സ്വദേശിനി ജിന്നുമ്മ എന്ന ഷമീമ, ഇവരുടെ ഭർത്താവ് ഉബൈസ്, പൂച്ചക്കാട് സ്വദേശിനി അസ്നിഫ, മധൂർ സ്വദേശി ആയിഷ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.
സ്വർണം ഇരട്ടിയാക്കി നൽകാമെന്ന് പറഞ്ഞ് മന്ത്രവാദിനിയായ സ്ത്രീ 596 പവൻ സവ്ർണം വാങ്ങി.സ്വർണത്തിന്റെ മുന്നിൽ വെച്ച് മന്ത്രവാദം നടത്തി.സ്വർണം തിരിച്ച് കൊടുക്കാതിരിക്കാനാണ് ഗഫൂറിനെ കൊലപ്പെടുത്തിയത്. മരണസമയം വീട്ടിൽ മറ്റാരും ഉണ്ടായിരുന്നില്ല. സ്വാഭാവിക മരണമെന്ന് ഭാര്യയും മക്കളും ബന്ധുക്കളും കരുതി.
മൃതദേഹം സംസ്കരിക്കുകയും ചെയ്തു. എന്നാൽ പിന്നീടാണ് വീട്ടിൽ നിന്ന് 596 പവൻ സ്വർണം നഷ്ടമായെന്ന കാര്യം ബന്ധുക്കളറിയുന്നത്. തുടർന്ന് മകൻ അഹമ്മദ് മുസമ്മിൽ ബേക്കൽ പൊലീസിൽ പരാതി നൽകുകയായിരുന്നു.