തിരുവനന്തപുരം: നിലമ്പൂർ എംഎൽഎ സ്ഥാനം രാജിവെച്ചതിന് പിന്നാലെ നടത്തിയ വാർത്താസമ്മേളനത്തിൽ നിലമ്പൂരിൽ ഇനി മത്സരിക്കില്ലെന്ന് അൻവർ.യു.ഡി.എഫ്. സ്ഥാനാർഥിക്ക് നിരുപാധിക പിന്തുണ നൽകും.. ക്രിസ്ത്യൻ സമുദായത്തിന്റെ പ്രതിനിധി എന്ന നിലയിൽ ഡിസിസി പ്രസിഡന്റ് വി.എസ്. ജോയിയെ യുഡിഎഫ് സ്ഥാനാർഥിയാക്കണമെന്നും അൻവർ ആവശ്യപ്പെട്ടു.452 ദിവസമാണ് പിണറായിസത്തിന് ബാക്കിയുള്ളത്. ആരും അധികം കൊമ്പുകോർക്കണ്ട.
അതിന്റെ കൗണ്ട്ഡൗൺ ഇന്ന് ആരംഭിക്കുകയാണ്. പി.വി. അൻവർ പാർട്ടിയിൽനിന്ന് പോയിട്ട് ഒരുരോമം പോയില്ലല്ലോ എന്ന് പറഞ്ഞ ആളുകൾ ഉണ്ട്. അത് നമുക്ക് കാണാം. അത് കാണാൻ പോകുന്ന പൂരമാണ്.നിയമസഭയിൽ എത്താൻ സഹായിച്ച എൽഡിഎഫ് നേതാക്കൾക്കും പ്രവർത്തകർക്കും അൻവർ നന്ദി പറഞ്ഞു. 11 ന് തന്നെ രാജിവെക്കുന്ന കാര്യം സ്പീക്കറെ ഇ മെയിൽ മുഖേന അറിയിച്ചിരുന്നു.
രാജിവെക്കാൻ ഉദ്ദേശിച്ചല്ല കൊൽക്കത്തയിൽ പോയത്. കേരളം നേരിടുന്ന പ്രധാന പ്രശ്നം വന്യജീവി പ്രശ്നത്തിൽ ശക്തമായ നിലപാട് പാർലമെന്റിൽ സ്വീകരിക്കണമെന്ന് മമത ബാനർജിയോട് ആവശ്യപ്പെട്ടു. പാർട്ടിയുമായി സഹകരിച്ച് പോയാൽ ദേശീയ തലത്തിൽ പ്രശ്നം ഉന്നയിക്കാമെന്ന് മമത ഉറപ്പ് നൽകി. ഇന്ത്യയിലെ മലയോര മേഖലയിലെ ജനത്തിന് വേണ്ടിയാണ് ഇനി പോരാട്ടം അൻവർ കൂട്ടിച്ചേർത്തു.